കരട് വോട്ടർ പട്ടിക : പയ്യാവൂരിൽ വ്യാപക ക്രമക്കേടെന്ന് കേരള കോൺഗ്രസ്
Sunday, July 27, 2025 7:55 AM IST
പയ്യാവൂർ: പയ്യാവൂർ പഞ്ചായത്ത് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുള്ളതായി കേരള കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി. പല വോട്ടർമാരുടെയും പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് മറ്റു പല വാർഡുകളിലാണ്.

ഒരേ വീട്ടിലെ വോട്ടർമാരെ വ്യത്യസ്ത വാർഡുകളിലാണ് ചേർത്തിരിക്കുന്നത്. പതിനാറാം വാർഡിലെ അറുപതോളം വോട്ടുകൾ പതിനഞ്ചാം വാർഡിലും ആറാം വാർഡിൽ താമസിക്കുന്നവരുടെ വോട്ട് പതിമൂന്നാം വാർഡിലും പന്ത്രണ്ടാം വാർഡിലെ ആളുകൾ പത്താം വാർഡിലുമൊക്കെയാണ് ഉൾപ്പടുത്തിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി ബോധപൂർവം വരുത്തിയ ക്രമക്കേടുകാണ് ഇതൊക്കെയെന്ന് കേരള കോൺഗ്രസ് ആരോപിച്ചു.

വാർഡ് വിഭജനത്തിൽ മാനദണ്ഡ വിരുദ്ധമായ തിരിമറികൾ നടത്തി അശാസ്ത്രീയമായി വാർഡുകൾ ഉണ്ടാക്കിയ സിപിഎം നേതൃത്വം നൽകുന്ന ഭരണ സമിതി അവരുടെ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് അട്ടിമറി നടത്തിയതെന്നും യോഗം കുറ്റപ്പെടുത്തി. പയ്യാവൂർ ടൗണിലുള്ള പ്രദേശങ്ങളുടെ കൂടെ പൈസക്കരിയിലെ ആളുകളെ ഉൾപ്പെടുത്തി കോയിപ്ര വാർഡ് ഉണ്ടാക്കിയതിനെ തുടർന്ന് പൈസക്കരി നിവാസികളായവർ വോട്ട് ചെയ്യാൻ പയ്യാവൂരിൽ പോകേണ്ട സാഹചര്യമാണുള്ളത്.

പഞ്ചായത്ത്‌ അധികൃതർ വോട്ടർപട്ടികയിൽ ഉണ്ടാക്കിയ തെറ്റുകളും ക്രമക്കേടുകളും പഞ്ചായത്തുതന്നെ തിരുത്തണമെന്നും തിരുത്തുന്നതിനു വോട്ടർമാർ അപേക്ഷ നൽകണമെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി ടെൻസൺ ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഷാജു തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ചു. ജോസ് വണ്ടാക്കുന്നേൽ പ്രസംഗിച്ചു.