കനത്ത മഴയും കാറ്റും: വ്യാപക നാശനഷ്ടം
Sunday, July 27, 2025 7:55 AM IST
കണ്ണൂർ: ജില്ലയില്‍ തുടരുന്ന കനത്ത കാറ്റിലും മഴയിലും വന്‍ നാശനഷ്ടം. വിവിധയിടങ്ങളില്‍ മരം കടപുഴകി നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. വ്യാപക കൃഷിനാശവുമുണ്ടായി. കോളയാട് വില്ലേജില്‍ പെരുവ തെറ്റുമ്മലിൽ വീടിനു മുകളില്‍ മരം വീണ് ചന്ദ്രന്‍ മരണപ്പെട്ടു. ചുഴലിക്കാറ്റിൽ പാറക്കുണ്ട് ഉന്നതിയിലെ രജീഷിന്‍റെ വീടിന്‍റെ മുകളിലും മരം കടപുഴകി വീണ് നാശനഷ്‌ടങ്ങൾ സംഭവിച്ചിട്ടുണ്ട്. റോഡിലും മരങ്ങൾ വീണതിനെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതവും വൈദ്യുതി ബന്ധവും തടസപ്പെട്ടു.

പയ്യന്നൂര്‍: ഇന്നലെ അര്‍ധരാത്രിയില്‍ പയ്യന്നൂര്‍ മേഖലയിലുണ്ടായ ശക്തമായ കാറ്റില്‍ വന്‍ നാശം. നിരവധി വീടുകള്‍ക്ക് നാശം. ഗതാഗത തടസവുമുണ്ടായി. കൊഴുമ്മല്‍ കണിയാന്‍കുന്ന് മാലാപ്പ് പ്രദേശത്ത് രാത്രിയിലും ഇന്നലെ രാവിലെയുമായി ഉണ്ടായ ശക്തമായ കാറ്റില്‍ വ്യാപകമായ നഷ്‌ടമാണുണ്ടായത്.

മാലാപ്പ് നായനാര്‍ സ്മാരക മന്ദിരത്തിനു സമീപം റോഡില്‍ വൈദ്യുത തൂൺ വീണ് ഗതാഗതം തടസപ്പെടുകയും കെ. രാജേഷിന്‍റെ പറമ്പിനടുത്തെ റോഡില്‍ ലൈന്‍ പൊട്ടിവീഴുകയും കോയിപ്പുരയില്‍ വേണു രാജന്‍റെ നിരവധി കവുങ്ങ് വീണ് നാശനഷ്‌ടമുണ്ടായി. കോയി രാധയുടെയും റാണിയുടെയും പറമ്പില്‍ വലിയ നാശനഷ്‌ടമുണ്ടാവുകയും ആൾതാമസമില്ലാത്ത വീട് തകരുകയും ചെയ്തു. കണിയാന്‍ കുന്നിലെ ജനാര്‍ദനന്‍റെ ഇരുപതോളം കവുങ്ങ്, തെങ്ങ് എന്നിവയും കാറ്റില്‍ കടപുഴകി വീണു.


ശ്രീകണ്ഠപുരത്ത് വ്യാപക നാശം

ശ്രീകണ്ഠപുരം: മലയോരത്ത് തുടർച്ചയായി പെയ്ത തീവ്ര മഴയിൽ വ്യാപകനാശമാണ് ഉണ്ടായിട്ടുള്ളത്. നഗരസഭയിലെ ആവണക്കോൽ കോട്ടൂരിൽ കരിയിൽ ഷർമിള കണ്ടമ്പേത്തിന്‍റെ വീടിന്‍റെ പിറകുവശത്തെ നടപ്പാതയും കല്ലുകെട്ടും ഇടിഞ്ഞ് വീണ് അടുക്കള ഭാഗം ഉൾപ്പെടെ തകർന്നു വീണു. പിറക് ഭാഗത്തെ നടപ്പാത വഴി കുത്തി ഒലിച്ച് വന്ന മഴവെള്ളമാണ് വീടിന്‍റെ സംരക്ഷണ ഭിത്തി ഇടിയാൻ കാരണമായതെന്ന് ഷർമിള പറഞ്ഞു.

ബാക്കി വരുന്ന കെട്ടും നടവഴിയും ഏത് നിമിഷവും ഇടിയാവുന്ന സാഹചര്യമാണ്. മിക്ക ഇടങ്ങളിലും കാറ്റിലും മഴയിലും വൈദ്യുതി ബന്ധം തകരാറിലായി. മലപ്പട്ടം റോഡിൽ രണ്ടിടത്ത് മണ്ണിടിഞ്ഞു നാശം സംഭവിച്ചു. മരങ്ങൾ കടപുഴകിയും മരക്കൊമ്പുകൾ പൊട്ടിവീണും ഉണ്ടായ വൈദ്യുതി തടസം പിന്നീട് പുനഃസ്ഥാപിച്ചു.

കെട്ടിടത്തിന് മുകളിലേക്ക് കൂറ്റൻ മരം കടപുഴകി

ചെറുപുഴ: ചെറുപുഴ കാക്കേഞ്ചാലിലെ ഖാദി ഗ്രാമോദ്യോഗ് ഭവൻ കെട്ടിടത്തിന് മുകളിൽ കൂറ്റൻ മരം കടപുഴകി വീണു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. അപകടത്തിൽ കെട്ടിടത്തിന്‍റെ ഷീറ്റുകൾ തകർന്ന് വെള്ളം ഹാളിലേക്ക് വീണ് ഉണങ്ങാനിട്ടിരുന്ന നൂലുകൾക്ക് കേടുപറ്റി. 15 വനിതകൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. രാവിലെ തന്നെ മരംവീണ വിവരം അറിയിച്ചുവെങ്കിലും വൈകുന്നേരത്തോടെയാണ് മരം മുറിച്ചുമാറ്റിയത്. വയക്കര വില്ലേജ് ഓഫീസർ ഹരികൃഷ്ണൻ, ഇ.എ. ബാലൻ, എൻ. ഗംഗാധരൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

ഗുഹാ കവാടം തകർന്നു

പയ്യാവൂർ: കുന്നത്തൂരിന് സമീപം കുഞ്ഞിപ്പറമ്പിൽ വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്ന പ്രകൃതിദത്ത ഗുഹയുടെ പ്രവേശന കവാടം മഴയിൽ മണ്ണിടിഞ്ഞു തകർന്നു. വിദൂരസ്ഥലങ്ങളിൽ നിന്നു പോലും പതിവായി ധാരാളം സഞ്ചാരികൾ എത്തിയിരുന്ന വിശാലമായ ഗുഹയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം മണ്ണിടിഞ്ഞു മൂടിയ നിലയിലാണ്. ഇനിയും മണ്ണിടിയാനുള്ള അപകടാവസ്ഥ നിലനിൽക്കുന്നതിനാൽ സഞ്ചാരികൾ സുരക്ഷയെ കരുതി ഗുഹ സന്ദർശിക്കുന്നത് താത്കാലികമായി ഒഴിവാക്കാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

വൈദ്യുതി ബന്ധം താറുമാറായി

കണ്ണൂർ: ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും നൂറുകണക്കിന് വൈദ്യുതി ലൈനുകൾ തകർന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം താറുമാറായി. വൈദ്യുതി ബോർഡിന് കോടികളുടെ നഷ്ടം. ജൂൺ 11 മുതൽ 26 വരെ വൈദ്യുതി ബോർഡിനുണ്ടായ നഷ്ടം 3.41 കോടിയായി. നഗരത്തിൽ പുലർച്ചെ മുക്കാൽ മണിക്കൂറോളം ശക്തമായ കാറ്റുവീശി.

ഇന്നലെ രാത്രിയിലും ഇന്നു പുലർച്ചെയുമാണ് ജില്ലയിൽ വിവിധയിടങ്ങളിൽ ശക്തമായ കാറ്റുവീശിയത്. ശക്തമായ കാറ്റിൽ പലയിടത്തും തെങ്ങും മരങ്ങളും കടപുഴകി വീണു. മരക്കൊന്പുകൾ ഒടിഞ്ഞു വീണു. ഗതാഗത തടസമുണ്ടായ മരക്കൊന്പുകൾ ഫയർഫോഴ്സ് വെട്ടിനീക്കി. പലയിടത്തും നാട്ടുകാരും വീണ മരം മുറിച്ചു നീക്കുന്നതിൽ പങ്കാളികളായി.

ശക്തമായ കാറ്റിൽ മരംവീണ സ്ഥലങ്ങളിലെല്ലാം രാത്രിയോടെ വൈദ്യുതി ബന്ധം വിഛേദിച്ചു. മരംമുറിച്ചു മാറ്റിയ ഇടങ്ങളിൽ ഇന്നലെ രാവിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. വൈദ്യുത തൂണുകൾ ഒടിഞ്ഞു വീണ സ്ഥലങ്ങളിൽ പുതിയ തൂണുകൾ സ്ഥാപിക്കുന്ന മുറയ്ക്കുമാത്രമേ വൈദ്യുതി വിതരണം ആരംഭിക്കുകയുള്ളൂ. കരാർ തൊഴിലാളികളെ ഉപയോഗിച്ച് അടിയന്തരമായി പുതിയ തൂണുകൾ മാറ്റി സ്ഥാപിക്കുന്ന നടപടി തുടരുന്നതായി വൈദ്യുതി ബോർഡ് അറിയിച്ചു.

ഇരിട്ടി: വൈദ്യുതി മേഖലയിൽ ഇരിട്ടി ഡിവിഷനിൽ 80 ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടമുണ്ടായതായാണ് കണക്കാക്കുന്നത്. 30 എച്ച്ടി തൂണുകളും 130 എൽടി തൂണുകളും തകർന്നു.
വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ അതാത് കെഎസ് ഇബി സെക്‌ഷൻ ഓഫീസിലോ പ്രത്യേക എമർജൻസി നമ്പറായ 9496 010101 ൽ അറിയിക്കേണ്ടതാണ്. ഇത് അപകടം അറിയിക്കാൻ മാത്രമുള്ള നമ്പറാണ്. വൈദ്യുതി തടസം സംബന്ധിച്ച പരാതികൾ കെഎസ്ഇബിയുടെ ടോൾഫ്രീ കസ്റ്റമർകെയർ നമ്പറായ 1912 ൽ വിളിച്ചോ 9496 00 1912 എന്ന നമ്പരിൽ വിളിച്ച് വാട്സാപ്പ് സന്ദേശമയച്ചോ രേഖപ്പെടുത്താവുന്നതതാണെന്നും അധികൃതർ അറിയിച്ചു. 

സെൻട്രൽ ജയിലിനു മുന്നിൽ മരം വീണു; രണ്ടു മണിക്കൂർ ഗതാഗതം മുടങ്ങി

ഇന്നലെ രാവിലെ ഏഴരയോടെ സെൻട്രൽ ജയിലിന് എതിർ വശത്തെ തേക്കുമരം കെവി ലൈനിനു മുകളിലൂടെ ദേശീയപാതയിലേക്ക് ഒടിഞ്ഞുവീണു. വാഹനങ്ങളുടെയോ യാത്രക്കാരുടെയോ മേൽ വീഴാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. തേക്കു മരം കടപുഴകിയതോടെ മൂന്ന് വൈദ്യുത തൂണുകൾ ചരിഞ്ഞു.

അഗ്നിരക്ഷാ ജീവനക്കാരും ജയിൽ അന്തേവാസികളും ചേർന്ന് മരം മുറിച്ചുമാറ്റി. രണ്ടുമണിക്കൂറോളം പള്ളിക്കുന്നിൽ നിന്ന് വളപട്ടണം ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടു. വളപട്ടണം ഭാഗത്തു നിന്ന് പള്ളിക്കുന്നു വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു.വളപട്ടണം ദേശീയപാതയിൽ പാലത്തിനടുത്ത് പന കടപുഴകി വീണ് ഏറെ നേരം ഗതാഗതം മുടങ്ങി. അത്താഴക്കുന്ന് പുല്ലുപ്പിയിൽ ട്രാൻസ്ഫോർമറും വൈദ്യുത തൂണും റോഡിലേക്ക് തകർന്നു വീണു.