ഠാണാ - ചന്തക്കുന്ന് ജംഗ്ഷന്‍; പ്രാരംഭപ്രവൃത്തികള്‍ ആരംഭിച്ചു
Wednesday, July 30, 2025 1:48 AM IST
ഇരിങ്ങാലക്കുട: ഏറെനാളായി മുടങ്ങിക്കിടന്നിരുന്ന ഠാണാ - ചന്തക്കുന്ന് ജംഗ്ഷന്‍ വികസനപ്രവൃത്തികളുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. ഇന്നലെ രാവിലെ പൂതംകുളം ജംഗ്ഷനു സമീപം ഠാണാ ജംഗ്ഷനിലേക്കുള്ള റോഡിന്‍റെ കിഴക്കുവശം ജെസിബി ഉപയോഗിച്ച് നിരപ്പാക്കി.

പൂതംകുളം മുതല്‍ ഠാണാ ജംഗ്ഷനില്‍നിന്നു കിഴക്കുവശം ആശുപത്രി കവാടംവരെയുള്ള ഭാഗത്തെ കാനയും ഫുട്പാത്തും നിര്‍മിക്കുന്നതിനുള്ള അലൈമെന്‍റ് മാര്‍ക്ക് ചെയ്തു. ഠാണാ ജംഗ്ഷനില്‍നിന്നു ആശുപത്രി ജംഗ്ഷന്‍ വരെയുള്ള 100 മീറ്റര്‍ ദൂരം പൊതുമരാമത്ത്വകുപ്പിന്‍റെ കീഴിലാണ് പ്രവര്‍ത്തികള്‍. പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭ്യമായതോടെയാണ് നിര്‍മാണ പ്രവ‌ൃത്തികള്‍ ആരംഭിക്കുന്നത്. നേരത്തെ യൂട്ടിലിറ്റി ഷിഫ്റ്റിംഗിനുള്ള അനുമതിയും ലഭ്യമായിരുന്നു. കഴിഞ്ഞദിവസം കെഎസ്ടിപി, പൊതുമരാമത്ത്, കെഎസ്ഇബി, ബിഎസ്എന്‍എല്‍ എന്നിവടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ആക്ഷന്‍ പ്ലാന്‍ തയാറാക്കിയിരുന്നു.

കൊടുങ്ങല്ലൂര്‍ - തൃശൂര്‍ സംസ്ഥാനപാത രണ്ടുവരിയിലാണ് നിലവില്‍ കോണ്‍ക്രീറ്റിടുന്നതെങ്കിലും പൂതംകുളം മുതല്‍ ചന്തക്കുന്ന് സെന്‍റ് ജോസഫ്സ് കോളജ് ഇറക്കംവരെയുള്ള ഭാഗത്ത് 17 മീറ്റര്‍ വീതിയില്‍ നാലുവരിയായിട്ടാണ് റോഡ് നിശ്ചയിച്ചിരിക്കുന്നത്. 1
4 മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് റോഡ് നിര്‍മിക്കും. നിര്‍മാണപ്രവൃത്തികള്‍ക്കായി 11 കോടി രൂപ ചെലവുവരും.

സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും നാലുവരിയില്‍ റോഡ് നിര്‍മാണത്തിന് കൂടുതല്‍ ചെലവ് വരുമെന്നുള്ളതിനാല്‍ കെഎസ്ടിപി പുതിയ പദ്ധതി സര്‍ക്കാരിനും ബാങ്കിനും സമര്‍പ്പിക്കുകയായിരുന്നു. ഈ പദ്ധതി അംഗീകരിച്ചാണ് ജര്‍മന്‍ ബാങ്ക് അനുമതി നല്‍കിയിരിക്കുന്നത്. ഠാണാ - ചന്തക്കുന്ന് റോഡില്‍ യൂട്ടിലിറ്റി പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്‍റെ ഭാഗമായി കാനനിര്‍മാണം, ഫുട്പാത്ത് നിര്‍മാണം, വൈദ്യുതകാലുകളും മറ്റും നീക്കംചെയ്യല്‍ എന്നിവ നടക്കും.

കരുവന്നൂര്‍ ഭാഗത്തെ റോഡിന്‍റെ കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയാകുന്നോടെ ജില്ലാ ഭരണകൂടവുമായി ആലോചിച്ച ശേഷമേ ഠാണാവില്‍ കോണ്‍ക്രീറ്റിംഗ് നടക്കുക.