കോടഞ്ചേരി: തീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കോടഞ്ചേരി പഞ്ചായത്തിൽ മഴക്കാല പ്രവർത്തനങ്ങളും ദുരന്ത നിവാരണ നടപടികളും ചർച്ച ചെയ്യാൻ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്‍റെ എമർജൻസി റെസ്പോൺസ് ടീമായ ടാസ്ക് ഫോഴ്സ് അംഗങ്ങളുടേയും യോഗം ചേർന്നു.

പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ നാലു കേന്ദ്രങ്ങളിലായി മഴമാപിനികൾ സ്ഥാപിക്കാൻ നടപടി പൂർത്തിയാക്കിയിട്ടുണ്ടെന്നും നടപ്പു പദ്ധതിയിൽ കാലാവസ്ഥ നിരീക്ഷണ സ്റ്റേഷൻ ഉൾപ്പെടെ സ്ഥാപിക്കൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്‍റ് അലക്സ് തോമസ് ചെമ്പകശേരി അറിയിച്ചു.

സഹോദരങ്ങളായ നിതിൻ ബിജു, ഐവിൻ ബിജു എന്നിവർ ഷോക്കേറ്റ് മരണപ്പെട്ട സാഹചര്യത്തിൽ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ മുന്നൊരുക്ക പ്രവർത്തനങ്ങളും അടിയന്തിരമായി സ്വീകരിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി.

കോടഞ്ചേരി, നെല്ലിപ്പോയിൽ, കൂടത്തായി വില്ലേജ് ഓഫീസർമാർ, കെഎസ്ഇബി, അഗ്നിരക്ഷാ സേന, റവന്യു, പോലീസ് വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്തു. പൊതുജനങ്ങൾക്ക് പഞ്ചായത്തിൽ അടിയന്തിരഘട്ടത്തിനായി ബന്ധപ്പെടാൻ കൺട്രോൾ റൂം തുറക്കാനും തീരുമാനിച്ചു.