കോഴിക്കോട്: പൊതു ഇടങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന സംഭവങ്ങളില്‍ കര്‍ശന നടപടിയുമായി ശുചിത്വമിഷന്‍. അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ സംഭവങ്ങളില്‍ ഇതുവരെ ലഭിച്ച 4772 പരാതികളില്‍ 30.67 ലക്ഷം രൂപ പിഴ ഈടാക്കിയതായി അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള സിംഗിള്‍ വാട്സപ്പ് നമ്പറില്‍ 7921 പരാതികളാണ് ഇതുവരെ വന്നത്.

പൊതു ഇടങ്ങളിലും മറ്റും മാലിന്യ കൂമ്പാരങ്ങളും മാലിന്യം നിറഞ്ഞ വെള്ളക്കെട്ടുകളും ശ്രദ്ധയില്‍ പെട്ടാല്‍ 9446 700 800 എന്ന നമ്പറില്‍ ഫോട്ടോയെടുത്ത് അയക്കാനുള്ള നിര്‍ദേശമാണ് ശുചിത്വമിഷന്‍ നല്‍കിയിരിക്കുന്നത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കാണാതെ പോകുന്ന മാലിന്യക്കൂമ്പാരങ്ങള്‍ പൊതുജനങ്ങള്‍ അറിയിക്കുന്നത് മൂലം നീക്കാന്‍ സാധിക്കുമെന്നാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ അറിയിച്ചു. പരാതി അറിയിക്കുന്നവര്‍ക്ക് 25,000 രൂപ വരെ പാരിതോഷികമായി നല്‍കും.

അതേസമയം, തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ജില്ലയില്‍ ഹോട്ട്സ്പോട്ടുകളായി കണക്കാക്കിയിരിക്കുന്ന ഇടങ്ങളെല്ലാം കണ്ടെത്തി വൃത്തിയാക്കിയതായും ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ടി.രാകേഷ് അറിയിച്ചു.

ജില്ലയില്‍ വാര്‍ഡ് തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ 2091 സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടന്നു. സന്നദ്ധ സംഘടനകള്‍ വഴി 569 സ്ഥലങ്ങളിലും, ഓടകളും അഴുക്കുചാലുകളുമടക്കം 4652 ജലസ്രോതസ്സുകള്‍ ശുചീകരിച്ചതായും അദ്ദേഹം പറഞ്ഞു.