നാദാപുരം: പുഴക്ക് കുറുകെ സ്ഥാപിച്ച ജലവിതരണ കുഴലുകൾ ഒഴുകി പോയതിനെത്തുടർന്ന് വളയം, വാണിമേൽ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം നിലച്ചു.

വളയം നിരവുമ്മൽ, വാണിമേൽ, ഇരുന്നലാട് എന്നീ ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പുകളാണ് വാണിമേൽ താവോട്ടുമുക്ക് പുഴയിലെ കുത്തൊഴുക്കിനെ തുടർന്ന് ഒഴുകി പോയത്. ഇതിനെ തുടർന്നാണ് ഈ രണ്ട് പഞ്ചായത്തിലേക്കുള്ള കുടിവെളള വിതരണം പൂർണമായും തടസപ്പെട്ടത്.

മാത്രവുമല്ല പുഴയിലെ ശക്തമായ നീരൊഴുക്ക് കാരണം നിലവിൽ യാതൊരുവിധ അറ്റകുറ്റപണികളും നടത്തുവാൻ കഴിയുന്നില്ലെന്നും നീരൊഴുക്കും മഴയുടെ കാഠിന്യവും കുറയുന്ന മുറക്ക് തകരാർ പരിഹരിക്കുന്നതിനുളള നടപടികൾ സ്വീകരിക്കുമെന്ന് വാട്ടർ അഥോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.