അത്തോളി: സ്വകാര്യ മെഡിക്കല്‍ കോളജിലെ പി ജി മെഡിക്കല്‍ വിദ്യാര്‍ഥിനി ഓടിച്ച കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു.

കൊങ്ങന്നൂര്‍ വലിയാറമ്പില്‍ സുബിത നിവാസ് കുനിയില്‍ കൃഷ്ണന്‍കുട്ടി നായരാ (78)ണ് മരിച്ചത്.ഇക്കഴിഞ്ഞ 23 ന് വൈകുന്നേരം 5.15 ഓടെ കുനിയില്‍ കടവ് - അത്തോളി ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. മെഡിക്കല്‍ വിദ്യാര്‍ഥിനിയും സുഹൃത്തും അത്താണിയില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്നു.

കൃഷ്ണന്‍ കുട്ടി നായര്‍ ഉള്ളിയേരില്‍ നിന്നും കൊങ്ങനൂരിലേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു. അപകടത്തിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതാണെന്നാണ് സൂചന.

ഇടിയുടെ ആഘാതത്തില്‍ കൃഷ്ണന്‍ കുട്ടിയുടെ പള്‍സ് കുറച്ച് നേരം നിലച്ചുപോയി. അതിനിടെ മെഡിക്കല്‍ വിദ്യാര്‍ഥികളായിട്ടും കൃഷ്ണന്‍കുട്ടിക്ക് സിപിആര്‍ കൊടുക്കാന്‍ അവര്‍ തയ്യാറായില്ലന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഉടന്‍ തന്നെ കൃഷ്ണന്‍കുട്ടിയെ മെഡിക്കല്‍ കോളജിലെത്തിച്ചു.

രാത്രിയോടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് മരിച്ചത്. ഭാര്യ: പങ്കജാക്ഷിയമ്മ. മക്കള്‍: സുരേഷ്, സുബിത. മരുമക്കള്‍: സന്ധ്യ, ഉദയകുമാര്‍.