ഇന്ന് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്

കോഴിക്കോട്: ജില്ലയില്‍ മഴ കുറഞ്ഞതോടെ ഒരു ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ വീടുകളിലേക്ക് തിരിച്ചുപോയി. രാമനാട്ടുകര വില്ലേജില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പാണ് ഇന്നലെ ഒഴിവാക്കിയത്. നിലവില്‍ വടകര താലൂക്കില്‍ ഒന്നും കോഴിക്കോട് താലൂക്കില്‍ രണ്ടും ക്യാമ്പുകളാണുള്ളത്.

വടകര വിലങ്ങാട് വില്ലേജിലെ ക്യാമ്പില്‍ 41 കുടുംബങ്ങളില്‍ നിന്നുള്ള 47 പുരുഷന്മാരും 35 സ്ത്രീകളും 18 കുട്ടികളുമായി 100 പേരാണ് കഴിയുന്നത്. കോഴിക്കോട്ടെ രണ്ട് ക്യാന്പുകളില്‍ നിന്ന് ഒന്പത് കുടുംബങ്ങളില്‍ നിന്നായി 11 പുരുഷന്മാരും 19 സ്ത്രീകളും ഒന്പത് കുട്ടികളും അടക്കം 39 പേരുണ്ട്.

ഇന്ന് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രവചിച്ചിരിക്കുന്നത്. ഇന്നലെയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴയിലും കാറ്റിലും നാശനഷ്ടങ്ങളുണ്ടായി. കെടവൂര്‍ വില്ലേജില്‍ നേരോംപാറമ്മല്‍ പ്രമോദിന്‍റെ വീട് കനത്ത മഴയില്‍ ഭാഗികമായി തകര്‍ന്നു.

കൊടുവള്ളി വില്ലേജില്‍ അരീക്കോട്ടുകാവ് സരോജിനിയുടെ വീടിനു മുകളില്‍ കമുങ്ങ് വീണ് ഭാഗിക നാശം സംഭവിച്ചു. കൊയിലാണ്ടി അവിടനല്ലൂര്‍ വില്ലേജില്‍ അയല്‍വാസിയുടെ വീട്ടിലെ തെങ്ങ് മറിഞ്ഞുവീണ് കുറ്റ്യോറക്കണ്ടിമീത്തല്‍ നാരായണിയുടെ വീടിന് ഭാഗികമായ നാശനഷ്ടം സംഭവിച്ചു.

കനത്ത കാറ്റിലും മഴയിലും വീടുകൾക്ക് നാശനഷ്ടം

കൊയിലാണ്ടി: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും കാറ്റിലും മരം വീണ് നിരവധി വീടുകൾക്ക് നാശനഷ്ടം. പന്തലായനി നെല്ലിക്കോട്ടുകുന്നിൽ പുനയംകണ്ടി ഹേമന്ദ് കുമാറിന്‍റെ വീടിനു മുകളിലേക്കാണ് മരം കടപുഴകി വീണത്. വീടിന്‍റെ മുകളിലെ ഓടിട്ട ഭാഗം തകർന്നു. തൊട്ടടുത്ത് താമസിക്കുന്ന പുനയംകണ്ടി കമലയുടെ പറമ്പിലെ മരമാണ് വീണത്. കമലയുടെ പറമ്പിലെ മതിലും തകർന്നിട്ടുണ്ട്.

ഏകദേശം 50000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോതമംഗലത്ത് തേക്ക് കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. കോമത്തുകര സി.എം. വിജയന്‍റെ വീടിന്‍റെ മുകളിലാണ് അയൽവാസിയുടെ പറമ്പിൽ നിന്ന് തേക്ക് കടപുഴകി വീണത്. വീടിന്‍റെ കോൺക്രീറ്റ് സ്ലാബ് തകർന്നിട്ടുണ്ട്.

ആഞ്ഞടിച്ച കാറ്റിന്‍റെ ശക്തിയിൽ തേക്ക് മരം വേരോടെ പിഴുതു വീഴുകയായിരുന്നു. വീടിന് വലിയ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. കണയങ്കോട് ചെറിയ കടവത്ത് മമ്മത് കോയയുടെ വീടിനു മുകളിൽ തെങ്ങ് വീണ് വീടിന്‍റെ ഒരു ഭാഗം തകർന്നു. റവന്യൂ അധികൃതർ സംഭവ സ്ഥലങ്ങൾ സന്ദർശിച്ചു.

മരം വീണ് ഗതാഗതം തടസപ്പെട്ടു

മുക്കം: ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടിവീണ് കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ മുക്കത്ത് ഗതാഗതം പൂർണമായും തടസപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം ആറോടുകൂടിയായിരുന്നു സംഭവം.

യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കം ഫയർ സ്റ്റേഷനിൽ നിന്ന് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ജോയ് ഏബ്രഹാമിന്‍റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. രാജേഷ്,

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ.എസ്. പ്രദീപ്, കെ.എം. ജിഗേഷ്, പി. ജിതിൻ, ഹോം ഗാർഡ് കെ.എസ്. വിജയകുമാർ തുടങ്ങിയവർ സ്ഥലത്തെത്തി ചെയിൻസോ ഉപയോഗിച്ച് മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

ബ്ലൂ അലേര്‍ട്ട്

കോഴിക്കോട്: കെഎസ്ഇബിയുടെ അധീനതയിലുള്ള കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്ന് 755.66 മീറ്ററില്‍ എത്തിയതിനാല്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിക്കുന്നതായി എക്സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.