കൂരാച്ചുണ്ട്: കനത്ത മഴയെ തുടർന്ന് മലയോര ഹൈവേ നിർമാണം നടന്നുവരുന്ന ഇരുപത്തെട്ടാംമൈൽ - തലയാട് റൂട്ടിലെ നിരവധിയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഈ റൂട്ടിൽ ദിവസങ്ങളായി ഗതാഗതം നിലച്ചതിനെത്തുടർന്ന് റോഡിലെ കല്ലും മണ്ണും നീക്കുന്ന പ്രവർത്തി തുടരുകയാണ്. കഴിഞ്ഞ ദിവസവും ശക്തമായ മഴയിൽ മണ്ണിടിഞ്ഞു.

ഇരുപത്താറാം മൈൽ മേഖലയിലാണ് കൂടുതൽ മണ്ണിടിച്ചിലുണ്ടായത്. നാലു ദിവസങ്ങളായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കല്ലും മണ്ണും നീക്കുന്ന പ്രവർത്തി തുടരുകയാണ്. മഴ ശക്തമാകുന്നത് ഇതിന് തടസമായി മാറുന്നുണ്ട്.

കൂടുതൽ ഇടിച്ചിലിനും സാധ്യത വർധിപ്പിക്കുന്നുണ്ട്. ഇന്ന് വൈകുന്നേരത്തോടുകൂടി റോഡിലെ തടസങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിക്കുമെന്നാണ് അറിയുന്നത്.