കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിന്‍റെ പിൻഭാഗം കാടുമൂടുകയും കെട്ടിടത്തിൽ വള്ളിപടർപ്പുകൾ കയറി മൂടിയിട്ടും കണ്ടില്ലെന്ന് നടിച്ച് അധികൃതർ. ഓഫീസിന്‍റെ പിൻഭാഗം വൻതോതിൽ കാടുമൂടി ഇഴജന്തുക്കളുടെയും കൊതുകുകളുടെയും താവളമായി മാറിയെന്നാണ് പരാതി.

ഇവിടെ വളർന്ന വള്ളിപടർപ്പുകൾ കെട്ടിടത്തിൽ കയറി ജനാലകളിലൂടെ ഓഫീസിനുള്ളിൽ പ്രവേശിക്കുന്ന നിലയിലാണുള്ളത്. ഇവിടെ പലരും ഇഴജന്തുക്കളെ കണ്ടിട്ടുണ്ടെന്നും പറയുന്നു.ഇത് ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയും അശ്രദ്ധയുമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

മഴക്കാലമായതോടെ പകർച്ചവ്യാധികൾക്കെതിരേയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പഞ്ചായത്തിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നുണ്ട്. പഞ്ചായത്ത് ഓഫീസ് പരിസരവും സമീപത്തെ കാടും വെട്ടിനീക്കി ശുചീകരണ പ്രവൃത്തി നടത്തണമെന്നാണ് പൊതുജനങ്ങൾ ആവശ്യപ്പെടുന്നത്.