തിരുവമ്പാടി: തിരുവമ്പാടി - കൂടരഞ്ഞി റോഡില്‍ കക്കുണ്ട് ഭാഗത്ത് ഓവുചാലിന് സ്‌ളാബ് ഇടാത്തത് യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുന്നു.

റോഡിനോടു തൊട്ടുചേര്‍ന്നാണ് മൂടിയില്ലാത്ത ഓവുചാല്‍ ഉള്ളത്. കണ്ണൊന്നു തെറ്റിയാല്‍ കാല്‍നടയാത്രക്കാര്‍ ഓവുചാലില്‍ വീഴും.ചീറീപ്പാഞ്ഞു വരുന്ന വാഹനങ്ങള്‍ കണ്ട് റോഡരികിലേക്കു മാറിയാല്‍ ഓവുചാലില്‍ വീഴും. ഓടകള്‍ക്ക് സ്‌ളാബ് ഇടാത്തതിനാല്‍ യാത്രക്കാര്‍ക്ക് നടന്നുപോകാനുള്ള സൗകര്യമാണ് ഇല്ലാതായത്.

നിരവധി സ്‌കൂള്‍ കുട്ടികളും പ്രായമായവരും നടന്നുപോകുന്ന ഈ റോഡരുകിലെ ഓവുചാലിന് അടിയന്തരമായി സ്ലാബ് ഇടണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ചില്ലെങ്കില്‍ പി.ഡബ്ല്യു.ഡി ഓഫീസ് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്ന് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി നേതാക്കള്‍ അറിയിച്ചു.

ബിജു വര്‍ഗീസ് പുരയിടത്തില്‍, ലിസി മാളിയേക്കല്‍, റോബര്‍ട്ട് നെല്ലിക്കത്തെരുവില്‍, മറിയാമ്മ ബാബു,സിജോ വെട്ടിക്കാട്ട്, രാജു പൈമ്പിള്ളി എന്നിവര്‍ സംസാരിച്ചു.