പേരാമ്പ്ര: പേരാമ്പ്രയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തി നശിച്ചു. ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ വെള്ളിയോടന്‍കണ്ടി വി.പി. സനിലിന്‍റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറാണ് കത്തി നശിച്ചത്.

മൂന്ന് മാസം മുന്‍പ് വാങ്ങിയ യമഹ കമ്പനയുടെ ഇരുചക്ര വാഹനമാണ് ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ കത്തി നശിച്ചത്. പുറത്ത് അസാധാരണമായ വെളിച്ചം കണ്ട് വീട്ടുകാര്‍ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ സ്‌കൂട്ടര്‍ ആളിക്കത്തുന്നതാണ് കണ്ടത്.

ഉടന്‍ പരിസരവാസികളെ വിവരം അറിയിച്ച് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും കടുത്ത ചൂട് കാരണം അണയ്ക്കാന്‍ സാധിച്ചില്ല. സ്‌കൂട്ടര്‍ പൂര്‍ണമായും കത്തി നശിച്ചു. പേരാമ്പ്ര പോലീസ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സാമൂഹ്യ വിരുദ്ധർ കത്തിച്ചതാണെന്ന സംശയമുയരുന്നുണ്ട്.

സ്കൂട്ടർ രാത്രിയിൽ കത്തിച്ച സാമൂഹിക വിരുദ്ധരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് പേരാമ്പ്ര പഞ്ചായത്ത് മെമ്പറും സിപിഐപേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗവുമായ വിനോദ് തിരുവോത്തും കിസാൻസഭ ജില്ലാ കമ്മിറ്റി മെമ്പർ ഗോപാലകൃഷ്ണൻ തണ്ടോറപ്പാറയും അധികൃതരോടാവശ്യപ്പെട്ടു.