കോഴിക്കോട്: ജില്ലയിൽ കനത്തമഴ തുടരുന്നതിനാലും റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണ പ്രവർത്തനങ്ങൾ, മണലെടുപ്പ് എന്നിവ താൽക്കാലികമായി നിർത്തിവയ്ക്കാൻ ജില്ലാകളക്ടറുടെ നിര്‍ദേശം.

വെള്ളച്ചാട്ടങ്ങൾ, നദീ തീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം പൂർണമായി നിരോധിച്ചു.

ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്കു രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ അടിയന്തര യാത്രകൾ അല്ലാത്തവ ഒഴിവാക്കണമെന്നും ഉത്തരവിൽ പറഞ്ഞു.