കൊയിലാണ്ടി: കൈവിരലില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരം അഗ്നി രക്ഷാ സേന മുറിച്ചുമാറ്റിയതോടെ പത്തുവയസുകാരന് ആശ്വാസമായി.

കാപ്പാട് സ്വദേശി അന്‍സില്‍ റഹ്‌മാന്‍റെ കൈവിരലിലാണ് മോതിരം കുടുങ്ങിയത്. നീര് വന്നതോടെ വീട്ടുകാരും നാട്ടുകാരും പഠിച്ചപണി മുഴുവന്‍ നോക്കിയിട്ടും മോതിരം ഊരിയെടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിലെത്തിയത്. സേനാംഗങ്ങള്‍ കട്ടര്‍ ഉപയോഗിച്ച് അതീവശ്രദ്ധയോടെ മോതിരം മുറിച്ചുമാറ്റുകയായിരുന്നു.

കുട്ടികളും മുതിര്‍ന്നവരും സ്റ്റീല്‍ മോതിരവും അതുപോലെ കട്ടി കൂടിയ മോതിരങ്ങളും ഉപയോഗിക്കുന്നത് പെട്ടെന്ന് നീര് വന്ന് ഊരാന്‍ പറ്റാതാവുന്ന അവസ്ഥ സൃഷ്ടിക്കുമെന്ന് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ പറഞ്ഞു.