കൂരാച്ചുണ്ട്: രണ്ടുദിവസമായി തുടരെ പെയ്യുന്ന മഴ വീണ്ടും ശക്തമായതോടെ മലയോര ഹൈവേ നിർമാണ പ്രവർത്തി നടന്നുവരുന്ന ഇരുപത്തെട്ടാംമൈൽ - തലയാട് റോഡിലെ നിരവധിയിടങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി.

റോഡിന് വീതി കൂട്ടാൻ ഇടിച്ചു നിരത്തിയ ഭാഗങ്ങളിൽ ഉയർന്നു നിൽക്കുന്ന തിണ്ട് പലയിടങ്ങളിലും ഇടിയാനുള്ള സാധ്യതയുണ്ട്. ആഴ്ചകൾക്കു മുൻപാണ് റോഡിന്‍റെ ഇരുപത്താറാംമൈൽ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായത്.

ഇതേ തുടർന്ന് ഒരാഴ്ചയോളം ഗതാഗതം തടസം ഉണ്ടായിരുന്നു. റോഡിലേക്ക് മണ്ണിടിഞ്ഞത് പലയിടത്തും നീക്കം ചെയ്യാതെ കിടക്കുന്നത് യാത്രാ തടസമായി മാറിയിട്ടുണ്ട്. കക്കയം, കരിയാത്തുംപാറ, കല്ലാനോട്, കൂരാച്ചുണ്ട് നിന്നും തലയാടു വഴി പോകുന്ന നിരവധി ബസുകൾ അടക്കമുള്ള വാഹനങ്ങൾ ഇതുവഴിയാണ് കടന്നു പോകുന്നത്.

കനത്ത മഴ പെയ്യുന്ന സമയങ്ങളിൽ പല യാത്രക്കാരും ഇതുവഴി കടന്നുപോകാൻ ഭയപ്പെടുന്നുണ്ട്. അനുദിനം ഇതുവഴി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരും വിദ്യാർഥികൾ അടക്കമുള്ളവർ പലരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്.

ഇരുപത്തേഴാം മൈലിൽ നിന്നും തലയാടിനുള്ള കാലങ്ങൾ പഴക്കമുള്ള ബൈപാസ് റോഡ് ഗതാഗത യോഗ്യമാക്കിയാൽ പ്രതിസന്ധി ഘട്ടങ്ങളിൽ യാത്രയ്ക്ക് സഹായകരമാകുമെന്നാണ് വ്യാപകമായി അഭിപ്രായം ഉയരുന്നത്.