കോഴിക്കോട്: ജില്ലയില്‍ പ്ലസ്‌വണ്‍ പ്രവേശനം ലഭിക്കാതെ 16,889 അപേക്ഷകര്‍. മൂന്നാമത്തെ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചിട്ടും ഇത്രയും കുട്ടികള്‍ പുറത്തുനില്‍ക്കുകയാണ്. ജില്ലയില്‍ പ്ലസ് വണ്ണിന് 48,238 അപേക്ഷകരാണുള്ളത്. മൂന്ന് അലോട്ട്മെന്‍റുകളിലായി 31,349 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്. അപേക്ഷിച്ചവരില്‍ 64.99 ശതമാനത്തിന് മാത്രമാണ് സീറ്റ് ലഭിച്ചത്. 35 ശതമാനവും പുറത്താണ്.

പ്ലസ് വണ്ണിനു 31,369 സീറ്റിലേക്കാണ് അലോട്ട്മെന്‍റ് നടന്നത്. ഇതില്‍ 20 സീറ്റുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. എസ്‌സി വിഭാഗത്തില്‍ ഏഴും ഹിന്ദു ഒബിസി വിഭാഗത്തില്‍ ആറും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി (ഇഡബ്ല്യുഎസ്) അഞ്ചും ആംഗ്ലോ ഇന്ത്യന്‍സ്, ഈഴവ തിയ്യ വിഭാഗത്തിലായി ഓരോ സീറ്റുവീതവുമാണ് അവശേഷിക്കുന്നത്.

ഈവര്‍ഷം സ്പോര്‍ട്സ് ക്വാട്ടയില്‍ 782 സീറ്റുകളാണ് അനുവദിച്ചത്. ഇതില്‍ 75 സീറ്റുകള്‍ ഒഴിവുണ്ട്. അതേസമയം അണ്‍എയ്ഡഡ് സ്‌കൂളുകളിലുള്‍പ്പെടെ സര്‍ക്കാര്‍ കണക്കുകളില്‍ 43,142 സീറ്റുകളുണ്ട്. ഇത് പരിഗണിച്ചാലും നിലവിലെ അപേക്ഷിച്ചവരുടെ എണ്ണത്തേക്കാള്‍ 5096 സീറ്റുകളുടെ കുറവുണ്ടാകും.

അപേക്ഷിച്ചവരില്‍ വിഎച്ച്എസ്ഇ, എന്‍ട്രന്‍സ് കോച്ചിം ഗ് സെന്‍ററുകള്‍, ഇന്‍റഗ്രേറ്റഡ് കോഴ്സുകള്‍ എന്നിവയിലെ കുട്ടികളുമുള്‍പ്പെടും. ഇവരെല്ലാം കുറയുമെന്നത് പരിഗണിച്ചാലും പലകുട്ടികളും പ്ലസ് വണ്‍ ക്ലാസിന് പുറത്താകുമെന്ന ആശങ്കയുണ്ട്.

കഴിഞ്ഞ വര്‍ഷവും എസ്എസ്എല്‍സി പാസായ കുട്ടികളുടെ എണ്ണം കൂടുതലും സീറ്റുകളുടെ എണ്ണം കുറവുമായിരുന്നു. എന്നാല്‍ പലയിടത്തും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

സംവരണ സീറ്റുകള്‍ പലതും ആളില്ലാത്തതിനാല്‍ ജനറലായി മാറും. ഇതോടെ സീറ്റുകളില്ലാത്ത പ്രശ്നമുണ്ടാവില്ലെന്നാണ് അധികൃതരുടെ വാദം.