പേരാമ്പ്ര: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തി നശിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പേരാമ്പ്ര പോലീസ്. പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ പെട്ട വെള്ളിയോടന്‍കണ്ടി വി.പി. സനിലിന്‍റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറാണ് ഞായറാഴ്ച പുലര്‍ച്ചെ കത്തി നശിച്ചത്.

മൂന്ന് മാസം മുന്‍പ് വാങ്ങിയ യമഹ കമ്പനിയുടെ ഇരുചക്ര വാഹനമാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ കത്തി നശിച്ചത്. പുറത്ത് അസാധാരണമായ വെളിച്ചം കണ്ട് വീട്ടുകാര്‍ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ സ്‌കൂട്ടര്‍ ആളിക്കത്തുന്നതാണ് കണ്ടത്. ഉടന്‍ പരിസരവാസികളെ വിവരം അറിയിച്ച് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും വാഹനം പൂര്‍ണമായും കത്തി നശിച്ചു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

അതിനിടെ സാമൂഹ്യ വിരുദ്ധര്‍ സ്‌കൂട്ടര്‍ കത്തിച്ചതാണെന്ന സംശയവും ഉയരുന്നുണ്ട്. വിരലടയാള വിദഗ്ധര്‍ അടക്കമുള്ള പോലീസിന്‍റെ വിവിധ അന്വേഷണ വിഭാഗങ്ങള്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.