കോഴിക്കോട്: വിദ്യാര്‍ഥികള്‍ നീതിക്കു വേണ്ടി നിലകൊള്ളുകയും നന്മക്കായി ശബ്ദമുയർത്തുകയും ചെയ്യണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

എലത്തൂര്‍ നിയോജക മണ്ഡലത്തില്‍നിന്ന് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെ അനുമോദിക്കുന്ന 'ടോപ്പേഴ്‌സ് മീറ്റ് 2025' ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാനും അതിനെ മറികടക്കാനും വിദ്യാർത്ഥികൾക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികൾക്കുള്ള അനുമോദനവും പുരസ്‌കാര വിതരണവും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിർവഹിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വലിയ മാറ്റം കൊണ്ടുവന്നെന്നും വിദ്യാർത്ഥികൾ ഇതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവരാവണമെന്നും വിവിധ മേഖലകളില്‍ ഉന്നതിയിലെത്തിയവരുടെ ജീവിതം പ്രചോദനമാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമ്പൂര്‍ണ വിജയം നേടിയ വിദ്യാലയങ്ങളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ശശി ആദരിച്ചു.