ചക്കിട്ടപാറ: പെരുവണ്ണാമൂഴി ആശുപത്രിക്കു മുന്നിലെ റോഡിലെ ചെളിക്കെട്ടില്‍ പ്രതിേഷധിച്ച് നാട്ടുകാര്‍ റോഡില്‍ വാഴ നട്ടു. മലയോര ഹൈവേയുടെ ഭാഗമായാണ് ഈ േറാഡില്‍ പണി നടക്കുന്നത്.

മഴ കനത്തതോടെ രണ്ടാഴ്ചയായി ഇവിടം ചെളി നിറഞ്ഞിരിക്കുകയാണ്. കാല്‍നട ഏറെ ദുസഹമാണ്. വാഹനങ്ങള്‍ക്ക് ചെളിക്കെട്ടില്‍ കുടുങ്ങി മുന്നോട്ടു നീങ്ങാന്‍ കഴിയുന്നില്ല. ക്വാറി വേസ്റ്റിട്ടാല്‍ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂവെങ്കിലും കേരളാ റോഡ് ഫണ്ട് ബോര്‍ഡും കരാറുകാരും ഇതിനു തയാറാവുന്നില്ല. ജനപ്രതിനിധികള്‍ നാട്ടുകാരുടെ ക്ലേശം കാണുന്നുമില്ല. കഴിഞ്ഞ ദിവസം ചക്കിട്ടപാറയിലെ ഒരു പൊതു പ്രവര്‍ത്തകന്‍ നാഥനില്ലാത്ത ചക്കിട്ടപാറ എന്നെഴുതിയ പ്ലക്കാര്‍ഡുമായി ചെളിക്കെട്ടില്‍ ഇറങ്ങി നിന്നു പ്രതിഷേധിച്ചിരുന്നു.