കാസര്‍ഗോഡ്: ദേശീയപാത നിര്‍മാണമേഖലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി ദേശീയപാത അതോറിറ്റിക്കും രണ്ടും മൂന്നും റീച്ചിന്‍റെ നിര്‍മാണചുമതലയുള്ള നിര്‍മാണ കരാര്‍ കമ്പനിയായ മേഘ കണ്‍ട്രക്‌്ഷന്‍സിനും കര്‍ശന നിര്‍ദേശം നല്‍കി ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ.ശശീന്ദ്രന്‍. നിര്‍മാണ മേഖലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും വെള്ളക്കെട്ടും മണ്ണിടിച്ചിലും തടയുന്നതിനുള്ള അടിയന്തരമായി ചെയ്യുന്ന നടപടികളുടെ സമഗ്രമായ റിപ്പോര്‍ട്ട് മേഘ കണ്‍ട്രക്ഷന്‍സ് ഇന്നു രാവിലെ 10നകം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

കളക്ടര്‍ നാളെ രാവിലെ 11നു മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും. റിപ്പോര്‍ട്ട് വിലയിരുത്തി മന്ത്രി മുഖ്യമന്ത്രിയെ അറിയിക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനും വിവരങ്ങള്‍ കൈമാറുമെന്ന് മന്ത്രി പറഞ്ഞു. നിര്‍മാണ കരാര്‍ കമ്പനി ഉദാസീനത തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

ജില്ലയില്‍ കാലവര്‍ഷകെടുതികള്‍ നേരിടുന്നതിന് സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും മതിയായ മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് അടിയന്തര പ്രാധാന്യമുള്ളതാണ്. അതില്‍ ഉദാസീനത അനുവദിക്കാനാവില്ല. ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം.

ദേശീയപാതയില്‍ അപകട ഭീഷണിയുള്ള മണ്ണിടിച്ചില്‍ നേരിടുന്ന ബേവിഞ്ച, വീരമലക്കുന്ന് മട്ടലായികുന്ന് എന്നിവിടങ്ങളില്‍ അടിയന്തര സുരക്ഷ ഉറപ്പാക്കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി. വെള്ളക്കെട്ട് ഗതാഗതതടസം ഉണ്ടാകാതിരിക്കാനും വീടുകളില്‍ വെള്ളം കയറുന്നത് തടയുന്നതിനും മുന്‍കരുതല്‍ സ്വീകരിക്കണം. ആവശ്യമായ ഓവുചാല്‍ സംവിധാനം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

ദേശീയപാത നിര്‍മാണത്തില്‍ കരാര്‍ കമ്പനികള്‍ ഉദാസീന നിലപാട് സ്വീകരിക്കുന്നതിനാണ് വ്യാപകമായി വെള്ളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടാകുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. നിരവധിതവണ ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും യോഗം ചേര്‍ന്നട്ടം മേഘ കണ്‍സ്ട്രക്ഷന്‍സ് തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ തയാറായിട്ടില്ലെന്നും എംപി പറഞ്ഞു.

കാലവര്‍ഷം ആരംഭിച്ച പശ്ചാത്തലത്തില്‍ ദേശീയപാത നിര്‍മാണം നടക്കുന്ന പ്രദേശങ്ങളില്‍ മതിയായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കേണ്ടതുണ്ടെന്ന് എം.രാജഗോപാലന്‍ എംഎല്‍എ പറഞ്ഞു. തൊഴിലാളികളുടെയും യാത്രക്കാരുടെയും ജീവന്‍ രക്ഷിക്കുള്ള മതിയായ മുന്‍കരുതല്‍ സ്വീകരിക്കാതെയാണ് പലയിടത്തും പ്രവര്‍ത്തി നടത്തുന്നത്.

മട്ടലായി കുന്നില്‍ ഉണ്ടായ അപകടത്തില്‍ ഒരു തൊഴിലാളിയുടെ ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ മട്ടലായി കുന്നിലും വീരമല കുന്നിലും ബേവിഞ്ചയിലും ഉള്‍പ്പെടെ ജില്ലയില്‍ നിര്‍മ്മാണം നടക്കുന്ന പ്രദേശങ്ങളില്‍ ആവശ്യമായ പ്രദേശങ്ങളില്‍ എല്ലാം ദേശീയ പാത അതോറിറ്റി സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ദേശീയപാത അതോറിറ്റിയുടെ ഉന്നതതലസംഘം അപകട ഭീഷണിയുള്ള പ്രദേശങ്ങള്‍ അടിയന്തരമായി സന്ദര്‍ശിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണം. ആവശ്യമായ ഇടപെടല്‍ നടത്തി പരിഹാരമുണ്ടാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

വിദ്യാലയങ്ങള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടിളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാനപരിഗണന നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ദുരന്ത സാധ്യതയുള്ള മേഖലകളെ പ്രത്യേകം പരിഗണിച്ച് ക്യാമ്പുകള്‍ ആരംഭിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് അനുമതിക്ക് വേണ്ടി കാത്തിരിക്കേണ്ടതില്ലെന്നും അതിന് ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും നിലവില്‍ സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച ഡോക്ടര്‍മാരെ ജില്ലയില്‍ താത്കാലികമായി നിലനിര്‍ത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി.

ശക്തമായ കാറ്റ് ജില്ലയില്‍ പലയിടങ്ങളിലും വൈദ്യുതി തടസം ഉണ്ടാക്കുന്നുണ്ട് വൈദ്യുതതടസം സമയബന്ധിതമായി പരിഹരിക്കുന്നതിന് ഊര്‍ജിത നടപടി സ്വീകരിക്കാന്‍ വൈദ്യുതി ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. കുടിവെള്ളം തടസ്സം കൂടാതെ ലഭിക്കുന്നതിനുള്ള നടപടികള്‍ക്ക് വാട്ടര്‍ അതോറിറ്റിക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി. കാര്‍ഷിക വിളകളുടെ നാശനഷ്ടം സംന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് കൃഷിവകുപ്പിനോടും മന്ത്രി നിര്‍ദ്ദേശിച്ചു.

കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിന് പ്രാദേശിക തലത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കണമെന്നും പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ മറ്റു ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നിരന്തരം അവലോകനം നടത്തണമെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ വിശദീകരിച്ചു. ദേശീയപാത നിര്‍മ്മാണം നടക്കുന്ന മേഖലകളില്‍ മതിയായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുന്നതിന് കരാര്‍ കമ്പനികള്‍ക്കും ദേശീയപാത അതോറിറ്റിക്കും രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പ് മേധാവികളുടെയും യോഗം ചേര്‍ന്ന് കാലവര്‍ഷം നേരിടുന്നതിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. ഡെപ്യൂട്ടി കളക്ടര്‍ എല്‍എറമീസ് രാജാ, എഡിഎം പി.അഖില്‍ എന്നിവര്‍ സംബന്ധിച്ചു.

ഊരാളുങ്കലിനും വിമര്‍ശനം

യോഗത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കുമെതിരെ രൂക്ഷവിമര്‍ശനം. ഊരാളുങ്കല്‍ നിര്‍മാണം നടത്തിയ തലപ്പാടി-ചെങ്കള 39 കിലോമീറ്റര്‍ റീച്ചില്‍ മൂന്നിടങ്ങളില്‍ വെള്ളക്കെട്ടുള്ളതായും ഇത് അപകടം ക്ഷണിച്ചുവരുത്തുന്നതായും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും എ.കെ.എം. അഷ്‌റഫ് എംഎല്‍എയും ചൂണ്ടിക്കാട്ടി.

ഉപ്പള ഗേറ്റ്, ഹൊസങ്കടി, പൊസോട്ട് എന്നിവിടങ്ങളിലാണ് ഹൈവേ വികസനം നടത്തിയതോടെ വെള്ളക്കെട്ടുള്ളത്. എന്നാല്‍ മുമ്പേ വെള്ളക്കെട്ടുള്ള മേഖലയാണെന്നായിരുന്നു യുഎല്‍സിസി എന്‍ജിനിയറുടെ വാദം.

എന്നാല്‍ ഇതു തള്ളിക്കളഞ്ഞ എംപിയും എംഎല്‍എയും അങ്ങനെയുള്ള മേഖലയാണെങ്കില്‍ തന്നെ അതു പരിച്ചുവേണ്ടേ റോഡ് വികസനം നടത്തേണ്ടതെന്ന് ചോദിച്ചു.
ഏതായാലും ഊരാളുങ്കലിനോട് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ല.