കാസര്‍ഗോഡ്: കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ മുന്‍ അസി.ഡയറക്ടറെ അഞ്ചു കേസുകളില്‍ വിജിലന്‍സ് കോടതി 37 വര്‍ഷം വീതം കഠിനതടവിന് ശിക്ഷിച്ചു.

എം.അബ്ദുള്‍ റഹ്‌മാനെയാണ് തലശേരി വിജിലന്‍സ് കോടതി എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്‌പെഷല്‍ ജഡ്ജ് (വിജിലന്‍സ്) കെ.രാമകൃഷ്ണന്‍ ശിക്ഷിച്ചത്. കാസര്‍ഗോഡ് ജില്ലാ കാര്‍ഷിക ഉത്പന്ന സംഭരണ വിതരണ സൊസൈറ്റിയില്‍ നിന്ന് പണാപഹരണം നടത്തിയതിന് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ച അഞ്ചു കേസുകളില്‍ തലശേരി വിജിലന്‍സ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ഓരോ കേസിനും വിവിധ വകുപ്പുകളിലായി ആകെ 37 വര്‍ഷം വീതം കഠിനതടവിനും മൂന്നുലക്ഷം രൂപ വീതം പിഴ ഒടുക്കുന്നതിനും ശിക്ഷിക്കുകയായിരുന്നു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

ജില്ലയില്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് കാര്‍ഷിക ഉത്പന്നങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തുന്നതിനായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ മാര്‍ക്കറ്റിംഗ് വിഭാഗം അസി.ഡയറക്ടര്‍ സെക്രട്ടറിയും കര്‍ഷക പ്രതിനിധികള്‍ പ്രസിഡന്‍റും ട്രഷററുമായി ഒരു കാര്‍ഷിക ഉത്പന്ന സംഭരണ വിതരണ സൊസൈറ്റി രൂപീകരിച്ചിരുന്നു. 2004-2008 കാലയളവില്‍ ഈ സൊസൈറ്റിയുടെ സെക്രട്ടറിയായി അബ്ദുള്‍ റഹ്‌മാന്‍ ചുമതല വഹിച്ചിരുന്നു.

ഇക്കാലത്ത് ജോയിന്‍റ് അക്കൗണ്ടില്‍ നിന്നും സൊസൈറ്റി ചെയര്‍മാന്‍റെയും ട്രഷററുടെയും വ്യാജ ഒപ്പിട്ട് 9,41,888 രൂപ പിന്‍വലിച്ച് പണാപഹരണം നടത്തിയിരുന്നു. കാസര്‍ഗോഡ് വിജിലന്‍സ് യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കിയത്. വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഉഷാകുമാരി ഹാജരായി. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.