ബിരിക്കുളം: ടാറിംഗ് ഇളകി കുണ്ടും കുഴിയുമായ ബിരിക്കുളം-കൊല്ലംപാറ ജില്ലാ പഞ്ചായത്ത് റോഡ് മഴക്കാലം തുടങ്ങിയതോടെ മിക്കയിടങ്ങളിലും വെള്ളക്കെട്ടിലായി. വെള്ളംനിറഞ്ഞ കുഴികളുടെ ആഴമറിയാതെ വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവായി. ഇരുചക്രവാഹനങ്ങൾ കുഴികളിൽ മറിഞ്ഞുവീഴുന്നത് പതിവുകാഴ്ചയാണ്. ഭാഗ്യംകൊണ്ടു മാത്രമാണ് പലരും അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത്.

ചെറുതും വലുതുമായ റോഡുകളെല്ലാം ദേശീയപാത നിലവാരത്തിൽ നവീകരിക്കുന്ന കാലത്താണ് ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ബിരിക്കുളം-കൊല്ലംപാറ റോഡിന്‍റെ അറ്റകുറ്റപണികൾ പോലും നീണ്ടുപോകുന്നത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കൊല്ലംപാറ മുതൽ പുല്ലാഞ്ഞിപ്പാറ വരെയുള്ള ഭാഗത്ത് അടുത്തിടെ കുഴികൾ നികത്തി അറ്റകുറ്റപണി നടത്തിയിരുന്നു.

അതുകഴിഞ്ഞ് കാട്ടിപ്പൊയിൽ പള്ളം വരെയുള്ള ഒന്നര കിലോമീറ്റർ ഭാഗമാണ് ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. ഇവിടുത്തെ അറ്റകുറ്റപണിക്ക് ഇനി മഴ തീരുംവരെ കാത്തുനില്ക്കുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക.