കാഞ്ഞങ്ങാട്: ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിനു വിള്ളല്‍. ഇന്നലെ രാവിലെയാണ് പഴയ ബസ് സ്റ്റാന്‍ഡ് പ്രവേശന കവാടത്തിനടുത്തു വിള്ളല്‍ കാണപ്പെട്ടത്. ഇതു കണ്ടവര്‍ വിവരം പോലീസിനെയും നഗരസഭ അധികൃതരെ മറ്റും അറിയിച്ചു. മുന്നറിയിപ്പായി ഈ ഭാഗത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. വാഹനങ്ങളും ആളുകളും ബസ് സ്റ്റാന്‍ഡ്, ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്തു തങ്ങരുതെന്ന് പോലീസ് നിര്‍ദേശിച്ചു. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. റോഡില്‍ നിന്നു ബസുകള്‍ ബസ് സ്റ്റാന്‍ഡിനുള്ളില്‍ കയറുന്ന വഴിയുടെ ഭാഗത്താണ് ഷോപ്പിംഗ് കോംപ്ലക്സില്‍ വിള്ളല്‍ പ്രകടമായിട്ടുള്ളത്.

മഴ ശക്തമായതിനാല്‍ സിമന്‍റോ, കോണ്‍ക്രീറ്റ് കഷ്ണമോ തലയില്‍ വീഴരുതെന്ന് കരുതിയാണ് മുന്‍കരുതല്‍ സ്വീകരിച്ചതെന്ന് സ്ഥലം സന്ദര്‍ശിച്ച നഗരസഭ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ കെട്ടിടം സംബന്ധിച്ച് ഭയപ്പെടാന്‍ ഒന്നുമില്ലെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിന്‍റെ പല ഭാഗങ്ങളിലും വര്‍ഷങ്ങളായി കോണ്‍ക്രീറ്റ് അടര്‍ന്ന് വീഴുന്നത് പതിവാണ്.