അട്ടേങ്ങാനം: മഴ തുടങ്ങിയതോടെ മലയോരത്ത് വൈദ്യുതിമുടക്കം പതിവാകുന്നു. കഴിഞ്ഞ മൂന്നുദിവസമായി നായിക്കയം നിവാസികള്‍ക്ക് വൈദ്യുതി കിട്ടാക്കനിയാണ്. വെള്ളമുണ്ട, അട്ടേങ്ങാനം, ചക്കിട്ടടുക്കം, കരുണാപുരം പ്രദേശങ്ങളില്‍ വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് വൈദ്യുതി മുടക്കം ആരംഭിച്ചത്. വൈദ്യുതിമുടക്കം പതിവായതോടെ പ്രദേശവാസികള്‍ ഏറെ ദുരിതത്തിലായി.

പ്രദേശത്ത് ശക്തമായ മഴയുണ്ടെങ്കിലും കാറ്റോ ഇടിമിന്നലോ ഇല്ല. എന്നിട്ടും മഴ തുടങ്ങുമ്പോള്‍ തന്നെ കെഎസ്ഇബി അധികൃതര്‍ വൈദ്യുതി വിച്ഛേദിക്കുന്നു. ഇതോടെ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുകയാണ് പതിവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വൈദ്യുതലൈനില്‍ മരം ഒടിഞ്ഞുവീണതുപോലെയുള്ള പ്രശ്‌നങ്ങളൊന്നും പ്രദേശത്തില്ല.

എന്നിട്ടും എന്തിനാണ് വൈദ്യുതി ഓഫ് ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ ചോദ്യം. എന്തുകൊണ്ടാണ് വൈദ്യുതി മുടങ്ങിയതെന്നറിയാന്‍ ജനങ്ങള്‍ രാജപുരത്തെയും പരപ്പയിലെയും കെഎസ്ഇബി ഓഫീസുകളില്‍ നിരന്തരം വിളിക്കുന്നുണ്ടെങ്കിലും ഫോണ്‍ എടുക്കാനുള്ള മര്യാദ പോലും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.