എടത്വ: കിഴക്കൻ വെള്ളത്തിന്‍റെ അനിയന്ത്രിതമായ വരവിൽ വെള്ളപ്പൊക്കക്കെടുതികൾ രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് ദുരന്ത നിവാരണത്തിനും നഷ്ടപരിഹാരത്തിനുമായി കുട്ടനാടിന് പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടതായി തോമസ് കെ. തോമസ് എംഎൽഎ പറഞ്ഞു.

ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ട് മഴക്കാലത്ത് ഏറെ ദുരിതം അനുഭവിക്കുന്ന പ്രദേശമാണ് കുട്ടനാട്. ദുരിതാശ്വാസ ക്യാമ്പുകൾ, കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ, ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ എന്നിവ തുറന്ന് പ്രവർത്തിച്ചു വരികയാണ്.

കൃഷിയില്ലാത്ത പാടശേഖരങ്ങളിൽ പെയ്ത്തുവെള്ളം നിറഞ്ഞ് രൂപപ്പെട്ട വെള്ളപ്പൊക്ക കെടുതികൾ അവസാനിക്കണമെങ്കിൽ പാടശേഖരങ്ങളിലെ ജലനിരപ്പ് നിയന്ത്രിത അളവിൽ ക്രമീകരിക്കണം. ഇതിനായി വൈദ്യുതി കണക്ഷൻ ലഭ്യമാക്കി പമ്പിംഗ് നടത്തുന്നതിനും കൂടുതൽ പമ്പുസെറ്റുകൾ എത്തിച്ച് വെള്ളം വറ്റിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കണം. മടവീഴ്ച സംഭവിച്ച ഇടങ്ങളിൽ മട കുത്തുന്നതിനാവശ്യമായ അടിയന്തര സഹായം നൽകണം. വീടുകളിൽ വെള്ളം കയറിയും മരങ്ങൾ കഴപുഴകി വീണും ധാരാളം വീടുകൽക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്.

കുട്ടനാട്ടിൽ വെള്ളപ്പൊക്ക കെടുതികൾ നേരിടേണ്ടി വന്ന മുഴുവൻ കുടുംബങ്ങൾക്കും അടിയന്തര ധനസഹായം നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും ഇക്കാര്യത്തിൽ അനുകൂല നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും തോമസ് കെ. തോമസ് എംഎൽഎ അറിയിച്ചു.