മാവേലിക്കര: നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മാണം നടത്തിയ നൂറനാട് ലെപ്രസി സാനിറ്റോറിയം വളപ്പിലെ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണത്തിലെ അഴിമതിയും അപാകതയും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി സമുച്ചയം എന്നുപറഞ്ഞ് മുഖ്യമന്ത്രി നിര്‍മാണോദ്ഘാടനം നടത്തിയ കെട്ടിടം നാട്ടുകാരെ കബളിപ്പിച്ച് കെട്ടിടത്തിന്‍റെ ഒരു ഭാഗം സ്വാശ്രയ നഴ്‌സിംഗ് കോളജിനും ബാക്കിയുള്ള സ്ഥലം കോപ്പി പരിശോധനകള്‍ക്കുമാണ് നിലവില്‍ ഉപയോഗിക്കുന്നത്.

എന്നാല്‍ ഈ കെട്ടിടമാണ് തട്ടിക്കൂട്ട് ഉദ്ഘാടനം നടത്തി മാസങ്ങള്‍ക്കുള്ളില്‍ ചോര്‍ന്നൊലിക്കുന്നത്. പുതിയ കെട്ടിടത്തിന്‍റെ പലഭാഗങ്ങളിലും വിള്ളല്‍ വീഴുകയും വിണ്ടുകീറുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ ജീവന്‍ പണയം വച്ചാണ് കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കുന്നത്.

നിര്‍മാണം പൂര്‍ത്തിയായി വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഇത്തരത്തില്‍ അപാകതകള്‍ ഉണ്ടാകുന്നത് നിര്‍മാണത്തിലെ അഴിമതി മൂലമാണ്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ശക്തമായ നിലപാടുമായി മുന്നോട്ടു പോകുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു. പുതിയ ആശുപത്രി കെട്ടിടത്തിന്‍റെ നിര്‍മാണത്തില്‍ വ്യാപക ന്യൂനതകളും അഴിമതി ആരോപണവും ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തരമായി ആശുപത്രി വികസന സമിതി യോഗം വിളിച്ചുകൂട്ടാന്‍ കളക്ടറോട് ആവശ്യപ്പെട്ടതായും കൊടിക്കുന്നില്‍ പറഞ്ഞു.