മാന്നാർ: പന്നായി പാലത്തിൽനിന്നു ചാടിയുള്ള ആത്മഹത്യ ഇനി നടക്കില്ല. തിരുവല്ല- മാന്നാർ സംസ്ഥാനപാതയിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിട്ടൊഴുകുന്ന പമ്പാനദിക്ക് കുറുകെയുള്ള പന്നായി പാലത്തിൽ ഉയരത്തിൽ ബാരിക്കേഡ് സ്ഥാപിച്ചു.

പാലത്തിന്‍റെ ഉയരംകുറഞ്ഞ കൈവരികളും പമ്പയാറിന്‍റെ ഈ ഭാഗത്തെ വലിയ ഒഴുക്കും ആഴവും കാരണം പലരും ആത്മഹത്യ ചെയ്യാൻ പന്നായി പാലം തെരഞ്ഞെടുത്തിരുന്നു. പാലത്തിൽനിന്ന് ആറ്റിലേക്ക് ചാടി ആത്മഹത്യചെയ്യുന്നവരുടെ എണ്ണം വർധിച്ചതിനെത്തുടർന്ന് കൈവരികൾക്ക് ഉയരം കൂട്ടണമെന്ന് അഭിപ്രായം ഉയർന്നിരുന്നു. രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തി പാലത്തിൽനിന്ന് ആറ്റിലേക്ക് മാലിന്യം വലിച്ചെറിയുന്നതും പതിവായിരുന്നു.

മാലിന്യനിക്ഷേപത്തിനെതിരേ നടപടി കൈക്കൊള്ളുനതിന്‍റെ ഭാഗമായി പാലത്തിന്‍റെ കൈവരികളിൽ ബാരിക്കേഡ് സ്ഥാപിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. 120 മീറ്റർ നീളമുള്ള പാലത്തിന്‍റെ ഇരുവശങ്ങളിലും 29 മീറ്റർ അപ്രോച്ച് റോഡ് ഉൾപ്പെടെ രണ്ടു മീറ്റർ ഉയരത്തിലാണ് ബാരിക്കേഡ് സ്ഥാപിച്ചത്. പൊതുമരാമത്ത് ബ്രിഡ്ജ് വിഭാഗത്തിന്‍റെ കീഴിൽ നവംബർ മാസത്തിലായിരുന്നു നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

25 ലക്ഷം രൂപയ്ക്കാണു കരാർ നൽകിയത്. ഇരുമ്പിൽ നിർമിച്ച ഫ്രെയിമിനുള്ളിൽ പിവിസി പൂശിയ ജിഐ നെറ്റ് പിടിപ്പിച്ചാണ് ബാരിക്കേഡുകൾ സ്ഥാപിച്ചത്. ഇതോടെ പാലം ഏറെ മനോഹരമാകുകയും ചെയ്യും.