അമ്പലപ്പുഴ: എല്ലാ മഴക്കാലത്തും വെള്ളക്കെട്ടിന്‍റെ ദുരിതത്തിൽ 15 കുടുംബങ്ങൾ. ചെറിയ മഴയായാൽപ്പോലും മലിനജലത്തിൽ മുട്ടറ്റം നീന്താനാണ് ഇവരുടെ ദുർവിധി. ഒൻപതു വർഷമായി തുടരുന്ന ഈ ദുരിതത്തിനു പരിഹാരം കാണാൻ ഒരധികൃതരും ഇവിടേക്ക് എത്തിയിട്ടുമില്ല. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് വണ്ടാനം ഇഎംഎസ് ഷിഹാബ് നഗർ റോഡിന് സമീപമുള്ള 15 ഓളം കുടുംബങ്ങളാണ് എല്ലാ മഴക്കാലത്തും വെള്ളക്കെട്ടിന്‍റെ ദുരിതത്തിൽക്കഴിയുന്നത്.

9 വർഷം മുൻപ് റോഡ് നിർമിക്കാനായി ഇവിടെ നേരത്തെയുണ്ടായിരുന്ന പൈപ്പ് മാറ്റിയതോടെയാണ് പ്രദേശവാസികളുടെ ദുരിതമാരംഭിച്ചത്. പ്രദേശത്തെ വെള്ളക്കെട്ടിനു പരിഹാരമായി പതിറ്റാണ്ടുകൾക്കു മുൻപ് സ്ഥാപിച്ച പൈപ്പ് പുതിയത് സ്ഥാപിക്കാമെന്ന ഉറപ്പിലാണ് പൈപ്പ് മാറ്റിയത്. എന്നാൽ, 9 വർഷം മുൻപ് മാറ്റിയ പൈപ്പ് ഇതുവരെ പുനഃ സ്ഥാപിച്ചിട്ടില്ല.

എല്ലാ വർഷവും ആദ്യ മഴയിൽത്തന്നെ ഇതാണ് അവസ്ഥ. ഇത്തവണയും ഇതിന് മാറ്റമുണ്ടായിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസത്തെ മഴയിൽ പ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറി. ഓടനിർമിക്കാനും പൈപ്പിടാനുമായി നാലു തവണ പഞ്ചായത്ത് എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും ഇവ രണ്ടും യാഥാർഥ്യമായില്ല. ഒരാഴ്ച കനത്ത വെയിലുണ്ടായാൽ മാത്രമേ കെട്ടിക്കിടക്കുന്ന വെള്ളം വറ്റിപ്പോകൂ.

വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പല കുടുംബത്തിനും പ്രാഥമികാവശ്യം നിർവഹിക്കാൻ പോലും കഴിയാത്ത സ്ഥിതിയായി. വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതെ വന്നതോടെ പ്രദേശത്തുനിന്നുള്ള മലിന ജലമെല്ലാം ഇവിടെ കെട്ടിക്കിടക്കുകയാണ്. ഇതോടെ കുട്ടികൾക്ക് സ്കൂളുകളിൽ പോകാൻ പോലും കഴിയാത്ത സ്ഥിതിയായി. ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് ഇതിന് ശാശ്വത പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.