അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്‌സുമാരുടെയും ടെക്‌നീഷന്‍മാരുടേതുമുള്‍പ്പെടെ 50 തസ്തികകള്‍ സര്‍ക്കാര്‍ അനുവദിച്ചതായി എച്ച്. സലാം എംഎല്‍എ അറിയിച്ചു.

ബയോമെഡിക്കല്‍ എന്‍ജിനിയര്‍-(1), അനസ്‌തേഷ്യ ടെക്‌നീഷന്‍-(2), ഗ്രേഡ് 2 ഫാര്‍മസിസ്റ്റ് -(1), ഡയാലിസിസ് ടെക്‌നീഷന്‍-(2), കാത്ത് ലാബ് ടെക്‌നീഷന്‍-(1), ഇഇജി ടെക്‌നീഷന്‍-(1), സ്റ്റാഫ് നഴ്‌സ്-(42) ഉള്‍പ്പെടെ 50 പോസ്റ്റുകളാണ് അനുവദിച്ച് ഉത്തരവായത്. 1964 ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചാണ് നിലവില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം.

എന്നാല്‍, നിത്യേന ആശുപത്രിയില്‍ എത്തുന്നവരുടെ വര്‍ധന പലപ്പോഴും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ടെക്‌നീഷന്‍മാര്‍ ഉള്‍പ്പെടെ ഉള്ളവരുടെ കുറവും പ്രയാസം സൃഷിച്ചു. ആര്‍എസ്ബിവൈ വഴിയും എന്‍എച്ച്എം വഴിയും നഴ്‌സുമാരെയും ജീവനക്കാരെയും നിയമിച്ചുകൊണ്ടാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോയത്.

ആലപ്പുഴയില്‍നിന്ന് വണ്ടാനത്തേക്കു മാറ്റി പ്രവര്‍ത്തിച്ച മെഡിക്കല്‍ കോളജിന്‍റെ ആരംഭഘട്ടത്തില്‍ 1500 രോഗികള്‍ വരെയാണ് നിത്യേന എത്തിയിരുന്നതെങ്കില്‍, ഇപ്പോള്‍ 2500 മുതല്‍ 3200 പേര്‍ വരെയാണ് ചികിത്സതേടി എത്തുന്നത്. സൂപ്പര്‍ സ്‌പെഷാലിറ്റിയുടെ പ്രവര്‍ത്തനം കൂടി ആരംഭിച്ചതോടെയാണ് ക്രമാതീതമായ വര്‍ധനവുണ്ടായത്.

സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടന വേളയില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുമെന്ന് മുഖ്യമന്ത്രി തന്നെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ എട്ടു ഡോക്ടര്‍മാരുടെ പോസ്റ്റ് അനുവദിക്കുകയും പ്ലാസ്റ്റിക് സര്‍ജറി വിഭാഗം പുതിയതായി ആരംഭിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ 50 പോസ്റ്റുകള്‍ കൂടി സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവായത്.