ആലപ്പുഴ: മഴക്കാലത്ത് ജില്ലയില്‍ പനിയും മറ്റ് ജലജന്യരോഗങ്ങളും വ്യാപിക്കുന്നത് തടയുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എംപി ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ആരോഗ്യമന്ത്രിക്ക് കത്തുനല്‍കി.

മഴക്കാലം തുടങ്ങിയതോടെ പല ഭാഗങ്ങളിലെയും ജനങ്ങള്‍ക്ക് വിവിധ പനിരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നു. പ്രത്യേകിച്ചും ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കം പോലെയുള്ള ജലജന്യരോഗങ്ങള്‍ എന്നിവയാണ് ഈ കാലയളവില്‍ വ്യാപകമായത്. പത്തുദിവസത്തിനിടെ 28 പേര്‍ക്ക് ഡെങ്കിപ്പനിയും നാലു പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 85 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെയും നാലുപേര്‍ എലിപ്പനി ലക്ഷണങ്ങളോടെയും ചികിത്സയിലുമാണ്.

ഉയര്‍ന്ന താപനില, സ്ഥിരമായ മഴ, വൃത്തിഹീനമായ മാലിന്യശേഖരണ കേന്ദ്രങ്ങള്‍, മലിനമായ ജലസ്രോതസുകള്‍ തുടങ്ങിയവ രോഗവ്യാപനത്തിന് കാരണങ്ങളാണ്. ഇതോടൊപ്പം, കോവിഡ് വ്യാപകമാകുന്നത് സ്ഥിതിഗതികള്‍ വഷളാക്കിയിട്ടുണ്ടെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ക്കെതിരായ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ ആലപ്പുഴ ജില്ലയിലെ പ്രധാന നഗര-ഗ്രാമ മേഖലകളില്‍ സംഘടിപ്പിക്കണം. വീടുകളിലും പൊതുയിടങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുന്നതിനായി ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ബോധവത്കരണവും ആക‌്ഷന്‍ പ്രോഗ്രാമുകളും നടപ്പിലാക്കണം.

ആശുപത്രികളില്‍ ചികില്‍സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, പ്രത്യേകിച്ച് വെന്‍റിലേറ്റര്‍, ബ്ലഡ് ടെസ്റ്റിംഗ്, ഡെങ്കിപ്പനി കിറ്റുകള്‍ എന്നിവയുടെ സജ്ജീകരണം ഉറപ്പാക്കണം. എല്ലാ പഞ്ചായത്തുകളിലും റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ രൂപീകരിച്ച് രോഗനിര്‍ണയവും തുടര്‍ന്നുള്ള ഇടപെടലുകളും നടപ്പാക്കണം. ജലസ്രോതസുകളുടെ ശുദ്ധീകരണത്തിനായുള്ള സത്വരപ്രവര്‍ത്തനങ്ങളും കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും വേണുഗോപാല്‍ മുന്നോട്ടുവച്ചു.