ചാരുംമൂട്: തിരക്കേറിയ കൊല്ലം-തേനി ദേശീയപാതയുടെ ഇരുവശവും കാടുകയറി. ഇതുമൂലം കാല്‍ നടയാത്രക്കാര്‍ പാതയോരത്തുനിന്നു റോഡില്‍ കയറി സഞ്ചരിക്കേണ്ടിവരുന്നതിനാല്‍ അപകടസാധ്യതയും ഏറി. ദേശീയപാതയ്ക്കു മതിയായ വീതിയില്ലാത്തതും വലിയ പ്രശ്‌നമാണ്.

കൊല്ലം -തേനി ദേശീയപാത 24 മീറ്റര്‍ വീതിയില്‍ നാലുവരി പാതയാക്കാനുള്ള പദ്ധതിക്ക് അന്തിമ അംഗീകാരം ലഭിച്ചിട്ട് മാസങ്ങളായി. ദേശീയപാതയുടെ വശങ്ങള്‍ കാടുപിടിച്ചതുമൂലം ഇഴജന്തുക്കളുടെ താവളമായി ഇവിടം മാറി. ചാരുംമൂട് മുതല്‍ വെട്ടിയാര്‍ പള്ളിമുക്ക് വരെയുള്ള ആറു കിലോമീറ്റര്‍ ദൂരത്തില്‍ വലിയ പുല്ലുകളും വള്ളിപ്പടര്‍പ്പുകളും വളര്‍ന്ന് പാതയോരം കാടുപിടിച്ചിരിക്കുകയാണ്.

നുറുകണക്കിന് വാഹനങ്ങളാണ് ദിനം പ്രതി സഞ്ചരിക്കുന്നത്. റോഡ് കാടുകയറിയതിനാല്‍ രണ്ടു വാഹനങ്ങള്‍ എതിര്‍ദിശയില്‍നിന്ന് വന്നാല്‍ പോലും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വശത്തേക്ക് മാറി നില്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.

ചുനക്കര സാമൂഹിക ആരോഗ്യകേന്ദ്രത്തിന് വടക്കുവശത്തു ള്ള റോഡില്‍ കുറ്റിച്ചെടികള്‍ കാടുപിടിച്ച് കിടക്കുകയാണ്. റോഡിന് വശങ്ങള്‍ കുറവായതിനാല്‍ സൈക്കിള്‍ യാത്രക്കാരും കാല്‍നടയാത്രക്കാരും അപകടത്തില്‍പ്പെടുന്നതും പതിവാണ്. അപകടവളവുകളുടെ സമീപവും ഇത്തരത്തില്‍ കാടുവളര്‍ന്ന് നില്‍ക്കുകയാണ്. അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് ആവശ്യം.