ചാരുംമൂട്: ടാറിംഗ് നടത്തി ഒരുമാസം തികയും മുമ്പേ പാലമേൽ പഞ്ചായത്തിലെ മാവിളപ്പടി-ആശാൻകലുങ്ക് റോഡിലെ ടാറിംഗ് ഇളകി. നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി. മഴയിൽ റോഡിന്‍റെ പല ഭാഗങ്ങളും തകർന്നു. മഴപെയ്തതോടെ റോഡിൽക്കൂടി ഇപ്പോൾ യാത്ര ചെയ്യാൻ പറ്റാതായി. ഇളകിക്കിടക്കുന്ന മെറ്റലുകളിൽ കയറി ഇരുചക്രവാഹന യാത്രക്കാർ അപകട ത്തിൽപ്പെടാനും തുടങ്ങി.

നൂറനാട്-പന്തളം റോഡും മാവിളപ്പടി റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് പണി നടത്താനുണ്ട്. ഏഴു ചപ്പാത്തുകളുടെ കോൺക്രീറ്റും നടത്തിയിട്ടില്ല. മഴയിൽ ടാറിംഗ് നടത്തിയതിനെതിരേ നാട്ടുകാർ മുമ്പ് പ്രതിഷേധവുമായി എത്തിയിരുന്നു.ഇതേത്തുടർന്ന് പിഎംജിഎസ്‌വൈ ഉദ്യോഗസ്ഥരെത്തിയശേഷമാണ് പണി പുനരാരംഭിച്ചത്.

മഴയെത്തുടർന്ന് മരങ്ങളിൽനിന്നു ശക്തമായി വെള്ളം വീണ ഭാഗങ്ങളിലാണ് ടാറിംഗ് ഇളകിപ്പോ യിട്ടുള്ളതെന്നും കേന്ദ്രസർക്കാർ പദ്ധതിയായതിനാൽ ടാറിംഗിന്‍റെ വിവിധ ഘട്ടങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ടെന്നും ഏഴുചപ്പാത്തുകളും മാവിളപ്പടി ഭാഗത്തെ റോഡും കോൺക്രീറ്റ് ചെയ്യുമെന്നും പിഎംജിഎസ്‌വൈ അസി. എൻജിനിയർ ദീപ പറഞ്ഞു.

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പിഎംജിഎസ്‌വൈ) പദ്ധതിയിലാണ് റോഡ് നിർമിച്ചത്. പണി തുടങ്ങിയിട്ട് ഒന്നരവർഷത്തിലേറെയായി. മാവിളപ്പടി മുതൽ പയ്യനല്ലൂർ മായയക്ഷിക്കാവ് വരെയുമുള്ള ആറു കിലോമീറ്റർ വരെ റോഡിന്‍റെ നവീകരത്തിനായി 4.80 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

നൂറനാട്-പന്തളം റോഡിലെ മാവിളപ്പടി മുതൽ കായംകുളം-പുനലൂർ റോഡിലെ ആശാൻകലുങ്ക് വരെയുള്ള മൂന്നു കിലോമീറ്റർ ദൂരത്തിലു ള്ള ആദ്യ റിച്ചിലാണ് പണി ഏതാണ്ട് പൂർത്തിയായിട്ടുള്ളത്. കായംകുളം-പുനലൂർ റോഡിലെ മാമ്മൂട് മുതൽ പഴ കുളം-ആനയടി റോഡിലെ പയ്യനല്ലൂർ മായയക്ഷിക്കാവ് വരെയുമുള്ള മൂന്നു കിലോമീറ്റർ ഭാഗത്തെ രണ്ടാമത്തെ റീച്ചിലും പണി നടക്കുന്നുണ്ട്.

മഴ കഴിഞ്ഞാൽ ഇവിടത്തെ ടാറിംഗ് നടത്തുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കായംകുളം-പുനലൂർ റോഡിനെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. കെപി റോഡിൽനിന്നും ശബരിമല പാതയായും ഈ റോഡ് ഉപയോഗിക്കുന്നു. കൃഷിമന്ത്രി പി. പ്രസാദിന്‍റെ വീടിനോടു ചേർന്നും റാന്നി എംഎൽഎ പി.എൻ. പ്രമോദ് നാരായണന്‍റെ വീടിനു സമീപത്തു കൂടിയുമാണ് റോഡ് കടന്നുപോകുന്നത്.

റോഡ് റീടാർ ചെയ്തിട്ട് പത്തുവർഷത്തിലേറെയായിരുന്നു. റോഡിന്‍റെ ശോച്യാവസ്ഥ കാരണം അഞ്ചു ബസുകൾ സർവീസ് നിർത്തി. നാട്ടുകാരു ടെ നിരന്തരമായ പരാതിയെത്തുടർ ന്നാണ് സുരേഷ്‌ എംപി ഇടപെട്ട് പിഎംജിഎസ്‌വൈ പദ്ധതിയിൽ റോഡു പണിയാൻ തുക അനുവദിച്ചത്.