ചെങ്ങന്നൂർ: കെട്ടിടനികുതി പിരിവിൽ സർവകാല റെക്കോർഡ് നേടി ചെങ്ങന്നൂർ നഗരസഭ. മുൻ വർഷത്തേക്കാൾ മൂന്നു കോടിയിലധികം രൂപയുടെ അധികനികുതി ശേഖരണം നടത്തിയാണ് നഗരസഭ ഈ ചരിത്രനേട്ടം കൈവരിച്ചത്. 5,34,86,644 രൂപയാണ് ഇത്തവണ കെട്ടിടനികുതിയായി നഗരസഭയ്ക്ക് ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 2,56,32,341 രൂപയായിരുന്നു.

ഏഴു വാർഡുകളിൽ കെട്ടിടനികുതി ശേഖരണം നൂറുശതമാനം പൂർത്തിയാക്കി. ഇതിന്‍റെ ഭാഗമായി, നഗരസഭാ കൗൺസിലിന്‍റെയും സ്റ്റാഫ് കൗൺസിലിന്‍റെയും നേതൃത്വത്തിൽ സെക്രട്ടറി, റവന്യു വിഭാഗം ഉദ്യോഗസ്ഥർ, വാർഡ് കൗൺസിലർമാർ എന്നിവരെ ആദരിച്ചു.

സെക്രട്ടറി ടി.വി. പ്രദീപ് കുമാർ, റവന്യു സൂപ്രണ്ട്: എസ്. ഗിരീഷ് കുമാർ, റവന്യു ഇൻസ്‌പെക്ടർ ആർ.എസ്. ശാന്തി, ക്ലർക്കുമാരായ രശ്മി ഭാസ്‌കരൻ, ടി. ഷിബു, അശ്വതി ധരൻ, ടി. വിപിൻ ദാസ്, ജോൺസിമോൾ തുടങ്ങിയവരെയാണ് ആദരിച്ചത്.

ഒന്ന്, ഇരുപത് വാർഡുകളിൽ നൂറുശതമാനം പൂർത്തീകരണത്തിലേക്ക് എത്തുകയാണ്. നഗരസഭാ ചെയർപേഴ്സൺ അഡ്വ. ശോഭാ വർഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ആദരിക്കൽ ചടങ്ങ് നിർവഹിക്കുകയും ചെയ്തു. വൈസ് ചെയർമാൻ കെ. ഷിബുരാജൻ അധ്യക്ഷനായി.