മങ്കൊമ്പ്: വെള്ളപ്പൊക്കത്തെത്തുടർന്ന് മങ്കൊമ്പ് സബ് ട്രഷറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തി. ഇവിടെയുള്ള സേവനം ഇനി ആലപ്പുഴ ജില്ലാ ട്രഷറി ഓഫീസിൽ ലഭിക്കും. സബ് ട്രഷറി കെട്ടിടത്തിൽ ഒന്നര അടിയോളം ജലനിരപ്പുയർന്നതിനാൽ ഓഫീസ് പ്രവർത്തിക്കാനാകാത്ത സ്ഥിതിവന്നു. പെൻഷൻകാർക്കും ബിൽ നൽകി ശമ്പളം വാങ്ങുന്നവർക്കുമാണ് ഏറെ ദുരിതം.

ശമ്പളവും പെൻഷനും ഓൺലൈനായി അക്കൗണ്ടിലൂടെ ലഭിക്കുമെങ്കിലും ആ സൗകര്യമില്ലാത്തവരും പുതിയ ചെക്ക്‌ ബുക്ക്‌ വാങ്ങേണ്ടവരും ജില്ലാ ട്രഷറി ഓഫീസിലെത്തണം. ഇപ്പോൾ സബ് ട്രഷറി പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ചുപണിയുന്നതിന് സർക്കാർ അനുമതിയായിട്ടുണ്ടങ്കിലും തുടർ നടപടിയുണ്ടായിട്ടില്ല. കുട്ടനാട് മിനി സിവിൽ സ്റ്റേഷനുസമീപം സബ് ട്രഷറിക്കുവേണ്ടി കെട്ടിടം നിർമിക്കാനാണ് തീരുമാനം. നാൽപ്പതോളം ഓഫീസുകൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷൻ കെട്ടിടം സൗകര്യമില്ലായ്മയാൽ വീർപ്പുമുട്ടുകയാണ്. അനക്സ് കെട്ടിടം നിർമിച്ചാൽ ഇവയിലെ ഓഫീസുകളും വാടകയ്ക്കു പ്രവർത്തിക്കുന്ന മറ്റ് ഓഫീസുകളും അങ്ങോട്ടു മാറ്റാനാകും.