ആലപ്പുഴ: സ്‌കൂളിലും കോളജിലുമെത്താന്‍ ബസ് കാത്ത് മുഷിയേണ്ട. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് അധിക ട്രിപ്പുകള്‍ ആരംഭിച്ച് കെഎസ്ആര്‍ടിസി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ചേര്‍ത്തല, അരൂര്‍ ഭാഗത്തേക്കായി 13 അധിക ട്രിപ്പുകളാണ് നടത്തുക. നിലവില്‍ 74 സര്‍വീസുകളാണ് കെഎസ്ആര്‍ടിസി ആലപ്പുഴ ഡിപ്പോയില്‍നിന്ന് നടത്തുന്നത്. ഇതില്‍ തിരുവല്ല ഭാഗങ്ങളിലേക്ക് എട്ട് ട്രിപ്പുകളും അരൂര്‍, തോപ്പുംപടി ഭാഗങ്ങളിലേക്ക് ആറ് ട്രിപ്പുകളും നടത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര മുന്‍ നിറുത്തി സര്‍വീസ് നടത്തുന്ന എല്ലാ ബസുകളും വൃത്തിയാക്കുകയും പോരായ്മകളെല്ലാം ഇതിനകം പരിഹരിച്ചതായും അധികൃതര്‍ പറഞ്ഞു. ബസുകളുടെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കി. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് കലവൂര്‍ ഭാഗത്തേക്ക് വിവിധ ഡിപ്പോകളില്‍നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്തി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച അമ്പലപ്പുഴ-തിരുവല്ല ബസ് സര്‍വീസ് പുനരാരംഭിച്ചു.

കണ്‍സഷന് അപേക്ഷിക്കാം

പുതിയ അധ്യയന വര്‍ഷത്തേക്കുള്ള കണ്‍സഷന് അടുത്ത ദിവസം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിച്ചു തുടങ്ങാം. പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡ്, ഫോട്ടോ എന്നിവ സഹിതം ഓണ്‍ലൈനില്‍ അപേക്ഷിക്കാം. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് രക്ഷാകര്‍ത്താക്കള്‍ നികുതി അടച്ചതിന്‍റെ രേഖയും സമര്‍പ്പിക്കണം.