ആലപ്പുഴ: ആര്യാട് പഞ്ചായത്ത്‌ 14-ാം വാർഡിൽ ഗുരുകൃപ ഗ്യാസ് ഏജൻസി മുതൽ 15-ാം നമ്പർ അങ്കണവാടിവരെയുള്ള പഞ്ചായത്ത്‌ റോഡ്‌ മഴയിൽ പൊളിഞ്ഞു. പുനർനിർമിച്ച് ഒരുമാസം തികയുന്നതിനു മുൻപാണിത്. അങ്കണവാടി, കുടുംബക്ഷേമ ഉപകേന്ദ്രം, ഗ്യാസ് ഏജൻസി തുടങ്ങിയ ഇടങ്ങളിലേക്കു പോകാൻ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ദിവസേന ഉപയോഗിക്കുന്ന വഴിയാണിത്.

മഴയെത്തുടർന്ന്‌ റോഡിൽ ചെളി നിറഞ്ഞതോടെ നടക്കാൻപോലും പറ്റാത്ത സാഹചര്യമാണ്. തോടിനോടു ചേർന്ന ഭാഗത്ത്‌ റോഡിൽ വലിയ ഗർത്തവും രൂപപ്പെട്ടു. മഴപെയ്യുമ്പോൾ ഇതിലൂടെ പൂഴി തോട്ടിലേക്ക് ഒലിച്ചുപോവുകയാണ്. സംരക്ഷണഭിത്തിക്കു വശങ്ങളിൽ മണ്ണ്‌ കൃത്യമായി നിറയ്ക്കാത്തതാണ് പ്രശ്നത്തിനു കാരണമെന്ന്‌ നാട്ടുകാർ പറയുന്നു. ഗ്രാവലിനുപകരം പൂഴിപ്പൊടി ഉപയോഗിച്ചതിന്‍റെ ഫലമാണ് റോഡിലെ ചെളി.