ചാരുംമൂട്: പ്രകൃതിരമണീയമായ നൂറനാട്, പന്തളം പഞ്ചായത്തുകളുടെ അതിർത്തിയിൽ വരുന്ന കരിങ്ങാലി പാടശേഖരത്തിൽ താമരപ്പൂവസന്തം. കരിങ്ങാലി പുഞ്ചയുടെ പടിഞ്ഞാറ് നൂറനാട് പള്ളിമുക്കം ഭദ്രകാളീ ക്ഷേത്രത്തോടു ചേർന്നുള്ള ഭാഗത്താണ് നിറയെ താമരപ്പൂക്കൾ പൂത്തത്. ഈ ഭാഗം തരിശായിക്കിടക്കുകയാണ്.

കരിങ്ങാലിപ്പാടത്ത് താമര വിരിഞ്ഞതോടെ വിസ്മയക്കാഴ്ച കാണാൻ ധാരാളം പേർ ഇവിടേക്ക് ഒഴുകിയെത്തുകയാണ്. മുമ്പ് ആമ്പൽപ്പൂക്കളുണ്ടായിരുന്ന പാടത്താണ് ഇപ്പോൾ താമര വിരിയുന്നത്. ക്ഷേത്രത്തിൽ പൂജയ്ക്കായി കൊണ്ടുവന്ന താമരപ്പൂക്കൾ പുഞ്ചയിൽ ഇട്ടതോടെയാണ് താമരച്ചെടികൾ കിളിർത്തതെന്നു പറയുന്നു.