ചാരുംമൂട്: കെപി റോഡിൽ പാലമൂട് ജംഗ്ഷനിൽനിന്നു പുതുപ്പള്ളിക്കുന്നം, ഇടക്കുന്നം, പടനിലം, പുലിമേൽ, ഇടപ്പോൺ പവർ ഹൗസ് ജംഗ്ഷൻ വഴി മാവേലിക്കര-പന്തളം റോഡിൽ എത്തിച്ചേരുന്ന പാലമൂട് -ആഞ്ഞിലിമൂട് റോഡ് കുളമായി. ടാറിംഗ് ഇളകി തകർന്നു തരിപ്പണമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഏകദേശം മൂന്നു കിലോമീറ്റർ ദൂരം വരുന്ന റോഡ് പൂർണമായും നൂറനാട് പഞ്ചായത്തിന്‍റെ അധീനതയിലുള്ളതാണ്.

ഇപ്പോൾ ശക്തമായ മഴ പെയ്തതോടെ റോഡ് കുളമായി മാറി. താമരക്കുളം, വള്ളിക്കുന്നം, കറ്റാനം വെട്ടിക്കോട് ഭാഗത്തുനിന്നുവരുന്ന വാഹന യാത്രക്കാർക്ക് നൂറനാട് പാറ ജംഗ്ഷനിൽ എത്താതെ പാലമൂട് വഴി എളുപ്പത്തിൽ പടനിലം, ഇടപ്പോൺ ഭാഗങ്ങളിൽ കടക്കാം. അഞ്ചു വർഷങ്ങൾക്കുമുമ്പേ ജില്ലാ പഞ്ചായത്ത് 55 ലക്ഷം രൂപ മുടക്കി നവീകരിച്ച റോഡാണിപ്പോൾ സഞ്ചാരയോഗ്യമല്ലാതെ പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികളായി മാറിയിരിക്കുന്നത്.

എളുപ്പത്തിനുവേണ്ടി ഇതുവഴി യാത്ര ചെയ്യുന്ന സ്ത്രീകൾ അടക്കമുള്ള ഇരുചക്രവാഹന യാത്രക്കാർ കുഴികളിൽ വീണുള്ള അപകടങ്ങളിൽപ്പെടുകയും പതിവായി. തകർന്നു കിടക്കുന്ന പാലമൂട് -ആഞ്ഞിലിമൂട് റോഡിന്‍റെ പുനർനിർമാണം വേഗത്തിലാക്കി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.