ആലപ്പുഴ: ജില്ലാക്കോടതി പാലം പുനർനിർമാണത്തിന് ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുണ്ടായിരുന്ന കേസ് തീർപ്പായതോടെ വിധി നടപ്പാക്കി കച്ചവടക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വിഭാഗം നഗരസഭയ്ക്ക് കത്ത് നൽകി. നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്നും പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 25 കച്ചവടക്കാർ ആറുമാസം മുൻപ് നൽകിയ പരാതിയിൽ കഴിഞ്ഞമാസം 29ന് ആണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

കച്ചവടക്കാർക്ക് നഷ്ടപരിഹാരമായി 50,000 രൂപ കിഫ്ബി നേരത്തെ കോടതിയിൽ കെട്ടിവച്ചിരുന്നു. കൂടാതെ രണ്ടു ലക്ഷം രൂപ വരെ കച്ചവടക്കാർക്ക് അവകാശപ്പെടാം എന്നു കോടതി പരാമർശിച്ചിട്ടുണ്ട്.

അതിനായി റവന്യു സെക്രട്ടറിക്ക് അപേക്ഷ നൽകണം. മൂന്നാഴ്ചയ്ക്കുള്ളിൽ അപേക്ഷ നൽകണമെന്നും മൂന്നു മാസത്തിനുള്ളിൽ സർക്കാർ തീരുമാനം എടുക്കണമെന്നുമാണു വിധി.

നിർമാണത്തിന്‍റെ പ്രാധാന്യവും ഗൗരവവും കണക്കിലെടുത്ത് ഒഴിപ്പിക്കലും പുനരധിവാസവും അടിയന്തരമായി പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.