അമ്പലപ്പുഴ: രാസലഹരിയുമായി യുവാവ് പിടിയിൽ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15-ാം വാർഡിൽ ഗണപതിവട്ടം കോമനയിൽ സുനിതാ മൻസിലിൽ റിയാസി(21)നെയാണ് ആലപ്പുഴ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ പോലീസും ചേർന്ന് ആറു ഗ്രാം രാസലഹരിയിനത്തിൽപ്പെട്ട ആംഫിറ്റാമിനുമായി പിടികൂടിയത്.

ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ, തോട്ടപ്പള്ളി, വ്യാസ ജംഗ്ഷൻ, വളഞ്ഞവഴി തീരദേശ പ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പട്രോളിംഗിനിടെ അമ്പലപ്പുഴ തീരദേശ റോഡിൽ ഗണപതിവട്ടത്തിനടുത്ത് നടത്തിയ പരിശോധനയിലാണ് റിയാസിനെ പിടികൂടിയത്.

നർക്കോട്ടിക് സെൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടന്‍റ് ബി. പങ്കജാക്ഷന്‍റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടന്‍റ് കെ.എൻ. രാജേഷിന്‍റെ നേതൃത്വത്തിൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനീഷ് കെ. ദാസ്, പ്രൊബേഷൻ സബ് ഇൻസ്പെക്ടർ നിധിൻ, ഗ്രേഡ് എസ്ഐ പ്രിൻസ് സൽപുത്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുജിമോൻ, സിവിൽ പോലീസ് ഓഫീസർമാരായ വിജിത്ത്, മിഥുൻ, ഹാരിസൺ, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.