മരണശേഷമെങ്കിലും ആന്‍റണിയുടെ സ്വപ്നം സാഫല്യത്തിലേക്ക്
Sunday, December 4, 2022 12:30 AM IST
വൈപ്പിൻ: പ്രശസ്ത നാടകനടനായിരുന്ന എളങ്കുന്നപ്പുഴ കെ.വി. ആന്‍റണി ജീവിച്ചിരിക്കുമ്പോൾ കണ്ടിരുന്ന വലിയൊരു സ്വപ്നമായിരുന്നു കയറിക്കിടക്കാൻ സ്വന്തമായി ഒരു അടച്ചുറപ്പുള്ള വീട്. എന്നാൽ ഇത് സഫലമാകാതെ ആന്‍റണി മരണമടഞ്ഞെങ്കിലും ആ സ്വപ്നം ചങ്കിലേറ്റിയ കുറച്ച് സഹപ്രവർത്തകരും കലാസ്നേഹികളും നാട്ടുകാരും അത് മറന്നിരുന്നില്ല.

ഇവരാകട്ടെ ഈ അതുല്യപ്രതിഭയുടെ മരണശേഷം കുടുംബസഹായ സമിതിയുണ്ടാക്കി റോട്ടറി ക്ലബുകാരെയും കൂട്ടി അദ്ദേഹത്തിന്‍റെ സ്വപ്നസാക്ഷാത്കാരത്തിനായി കച്ചകെട്ടി രംഗത്തിറങ്ങി.

ഇതിന്‍റെ ഫലമായി സർക്കാർ നൽകിയ രണ്ടര സെന്‍റ് ഭൂമിയിൽ ആന്‍റണിയുടെ കുടുംബത്തിന് ഇപ്പോൾ ഭവനമൊരുക്കുകയാണ്. ഇതിന്‍റെ ശിലാസ്ഥാപനം ഇന്നലെ വൈപ്പിൻ റോട്ടറി ക്ലബ് പ്രസിഡന്‍റ് പി.എസ്. മനോജ് നിർവഹിച്ചു.

ഫാ. ഡിക്സൻ റിബേരോ ആശീർവാദ കർമം നടത്തി. സഹായസമിതി ഭാരവാഹികളായ ടി.എം. സുകുമാരപിള്ള, കെ.എസ്. രാധാകൃഷ്ണൻ,ആന്‍റണി സജി, സോണി പുതുവൈപ്പ്, കെ.പി. സെബാസ്റ്റിൻ, പീറ്റർ എറണാകുളം, ഫിലോമിന ആന്‍റണി എന്നിവർ സംസാരിച്ചു.