ഹൈക്കോടതി പരിസരത്തെ അനധികൃത പാർക്കിംഗ്; കാൽനടക്കാർ ദുരിതത്തിൽ
Friday, December 9, 2022 12:32 AM IST
കൊച്ചി: എറണാകുളം ഹൈക്കോടതിക്കു സമീപം റോഡിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതുമൂലം കാൽ നടയാത്രികർ ഉൾപ്പെടെയുള്ളവർ ദുരിതത്തിൽ.

ഹൈക്കോടതി കെട്ടിടത്തിനു പുറത്ത് റോഡിനരികിലായാണ് അഭിഭാഷകർ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ നിത്യവും പാർക്ക് ചെയ്യുന്നത്. ഇതുമൂലം കാൽ നടയാത്രികരും മറ്റു വാഹനങ്ങളും ഈ വഴി കടന്നുപോകാൻ ഏറെ വിഷമിക്കുകയാണ്. പോലീസ് ക്ലബിനു മുൻവശം, ഹൈക്കോടതിയുടെ നാലാമത്തെ കവാടം എന്നിവിടങ്ങളിലാണ് അധികം വാഹനങ്ങളും പാർക്ക് ചെയ്തിരിക്കുന്നത്.

നഗരമധ്യത്തിലെ ഈ അനധികൃത പാർക്കിംഗ് മൂലം ഈ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഹൈക്കോടതിയിലെത്തുന്ന അഭിഭാഷകർ ഉൾപ്പെടെയുളളവർ രാവിലെ തന്നെ വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യും.

ഇതുകണ്ട് പിന്നീട് എത്തുന്നവരും ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ് പതിവെന്നു സമീപത്തെ കച്ചവടക്കാർ പറയുന്നു. ഈ പ്രദേശത്ത് നോ പാർക്കിംഗ് ബോർഡ് വച്ചിട്ടില്ലെന്ന വാദമാണ് അഭിഭാഷകർ ഉന്നയിക്കുന്നത്.

തൊട്ടടുത്ത് സിറ്റിട്രാഫിക് പോലീസ് അസിസ്റ്റന്‍റ് കമ്മീഷണറുടെ ഓഫീസും ട്രാഫിക് പോലീസ് സ്റ്റേഷനും ഉണ്ടെങ്കിലും അവർ ഇതുകണ്ടിട്ടും കാണാത്ത ഭാവം നടിക്കുകയാണെന്നും ആക്ഷേപമുണ്ട്.