റദ്ദാക്കിയ ടിക്കറ്റുമായി കടന്നയാൾ അറസ്റ്റിൽ
Sunday, January 29, 2023 12:15 AM IST
നെടുമ്പാശേരി: മെൽബണിലേയ്ക്ക് പോകാൻ വേണ്ടി എടുത്തതിനു ശേഷം റദ്ദാക്കിയ ടിക്കറ്റുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ കടന്നയാൾ അറസ്റ്റിൽ. ഏറ്റുമാനൂർ സ്വദേശി ഫാബിനാണ് വിമാനത്താവളത്തിലെ സുരക്ഷ വിഭാഗത്തിന്‍റെ അറസ്റ്റിലായത്. ഇയാളും ഭാര്യയും രണ്ടു കുട്ടികളും ഇന്നത്തെ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊളംബോ വഴി മെൽബണിലേക്ക് പോകുന്നതിന് ടിക്കറ്റെടുത്തിരുന്നു.
പക്ഷേ 24ന് ഫാബിൻ അയാളുടെ ടിക്കറ്റ് മാത്രം റദ്ദാക്കി. എന്നാൽ, ഈ വിവരം മറച്ചുവച്ച് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഇയാളും വിമാനത്താവളത്തിനകത്ത് കടന്നു. ഇയാൾ കൗണ്ടറിൽ ടിക്കറ്റ് ക്ലിയർ ചെയ്യാതെ മാറി നിൽക്കുന്നതു കണ്ട് എയർലൈൻസ് അധികൃതർ സിഐഎസ്എഫിന് വിവരം നൽകി.
തുടർന്ന് സിഐഎസ്എഫിന്‍റെ ചോദ്യം ചെയ്യലിലാണ് ഭാര്യയെയും മക്കളേയും കൗണ്ടറിൽ സഹായിക്കുന്നതിനായി അകത്തു കയറാനാണ് ടിക്കറ്റെടുത്തതെന്നും പിന്നീട് റദ്ദാക്കിയതാണെന്നും ഇയാൾ അറിയിച്ചത്.
നെടുമ്പാശേരി പോലീസ് കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. ടിക്കറ്റുകൾ റദ്ദാക്കിയാൽ അത് എയർലൈൻസിന്‍റെ കന്പ്യൂട്ടറിൽ പരിശോധിച്ചാലേ വെളിപ്പെടുകയുള്ളൂ. ഈപഴുതുപയോഗിച്ചാണ് റദ്ദാക്കിയ ടിക്കറ്റുപയോഗിച്ച് ഇയാൾ വിമാനത്താവളത്തിൽ കടന്നത്.