തൊടുപുഴ : തീർഥാടന കേന്ദ്രമായ ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവ കരുണയുടെ തിരുനാൾ 29 മുതലും പ്രഥമ ബൈബിൾ കണ്വൻഷൻ ഏപ്രിൽ രണ്ടു മുതൽ അഞ്ചുവരെയും നടക്കുമെന്ന് റെക്ടർ ഫാ. ജോർജ് ചേറ്റൂർ പത്രസമ്മേളനത്തിൽ അറിയിച്ചു.
29 നു രാവിലെ 6.30 നു ടൗണ്‍ പള്ളിയിൽ ദു:ഖവെള്ളിയുടെ തിരുക്കർമങ്ങൾ. 8.15 നു ഡിവൈൻ മേഴ്സി ഗ്രോട്ടോയിലേക്ക് പരിഹാര പ്രദക്ഷിണം. 9.30 നു പീഢാനുഭവ സന്ദേശം-ഫാ. ജോജോ മാരിപ്പാട്ട് . 30 നും 31 നും രാവിലെ 5.45 നു വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം 4.30 നു ദൈവ കരുണയുടെ നൊവേന, ലദീഞ്ഞ്. അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം. ഒന്നിന് രാവിലെ 5.45 നു വിശുദ്ധ കുർബാന, നൊവേന. 4.30 നു ദൈവ കരുണയുടെ നൊവേന.
അഞ്ചിന് വിശുദ്ധ കുർബാന-ഫാ. ജോസഫ് നിരവത്ത്. 6.30 നു ദൈവ കരുണയുടെ ജപമാല. രണ്ടിനും മൂന്നിനും നാലിനും ഇതേ സമയങ്ങളിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് മോണ്‍. പയസ് മലേക്കണ്ടത്തിൽ, ഫാ. ജോസ് പൊതൂർ, ഫാ. മാത്യു മഞ്ഞക്കുന്നേൽ എന്നിവർ കാർമികത്വം വഹിക്കും.
അഞ്ചിന് രാവിലെ 5.30 നും 7.15നും 9.15 നും വിശുദ്ധ കുർബാന. 11 നു വിശുദ്ധ കുർബാന, സന്ദേശം - ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്. 4.30 നു ദൈവ കരുണയുടെ നൊവേന.
അഞ്ചിന് വിശുദ്ധ കുർബാന - ഫാ. തോമസ് ചെറുപറന്പിൽ. ആറിന് രാവിലെ 5.45 നു വിശുദ്ധ കുർബാന, നൊവേന. 9.30 നു ദൈവ കരുണയുടെ നൊവേന, തിരുനാൾ കൊടിയേറ്റ്, വിശുദ്ധ കുർബാന റവ.ഡോ. സ്റ്റാൻലി കുന്നേൽ. അഞ്ചിന് വിശുദ്ധ കുർബാന-കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഏഴിന് ദൈവ കരുണയുടെ തിരുനാൾ. രാവിലെ 5.30 നും 7.30 നും 9.30 നും 11.30 നും വിശുദ്ധ കുർബാന. 4.45 നു തിരുനാൾ കുർബാന, സന്ദേശം - മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. 6.15 നു കരുണയുടെ ജപമാല ചൊല്ലി തിരിപ്രദക്ഷിണം. 7.30 നു പാച്ചോർ നേർച്ച.
പത്രസമ്മേളനത്തിൽ വൈസ് റെക്ടർ ഫാ. ആന്റണി വിളയപ്പിള്ളിൽ, സെബി നാഗശേരിൽ, ആൽബിൻ മാർഷൽ എന്നിവരും പങ്കെടുത്തു.
ദൈവ കരുണയുടെ കണ്വൻഷൻ
ഡിവൈൻമേഴ്സി ഷ്റൈനിൽ ഏപ്രിൽ രണ്ടു മുതൽ അഞ്ചു വരെ വൈകുന്നേരം 4.30 മുതൽ രാത്രി ഒന്പതുവരെ ദൈവ കരുണയുടെ കണ്വൻഷൻ നടക്കും.
രണ്ടിനു വൈകുന്നേരം 4.30 നു ദൈവ കരുണയുടെ നൊവേന. അഞ്ചിന് വിശുദ്ധ കുർബാന. 6.30 നു വചന പ്രഘോഷണം-മാർ തോമസ് തറയിൽ. 8.30 നു ആരാധന, രോഗശാന്തി ശുശ്രൂഷ. മൂന്നിന് ഫാ. ബോസ്കോ ഞാളിയത്തും നാലിന് ഫാ. മാത്യു തടത്തിലും അഞ്ചിന് ഫാ. മാത്യു പുന്നത്താനത്തുകുന്നേലും വചന പ്രഘോഷണം നടത്തും.
തുടർന്നു ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവയും നടക്കും. കണ്‍വൻഷനിൽ ആറായിരത്തോളം പേർ പങ്കെടുക്കും. കണ്‍വൻഷന്റെ വിജയത്തിനായി വിപുലമായ ഒരുക്കമാണ് നടത്തിവരുന്നത്.