ഗ്രാമസഭയില്‍ വീടിന് അപേക്ഷിച്ചിട്ടും ഫലമില്ലാതെ പ്രദീപും കുടുംബവും
Tuesday, March 26, 2024 6:48 AM IST
പെരുമ്പാവൂര്‍: പഞ്ചായത്തില്‍ വീടിനു വേണ്ടി ഗ്രാമസഭയില്‍ നിരവധി തവണ അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ലന്ന് പരാതി. കാലവര്‍ഷം തുടങ്ങിയാല്‍ നിലംപതിക്കാറായ വീട്ടിലാണ് രായമംഗലം പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന നാറാണംമോളത്ത് വീട്ടില്‍ പ്രദീപ് താമസം. കൂലിപ്പണിക്കാരനായ പ്രദീപും ഭാര്യയും വിദ്യാര്‍ഥികളായ മൂന്ന് പെണ്‍മക്കളും സംസാരശേഷിയില്ലാത്ത പിതാവും അടങ്ങുന്നതാണ് കുടുംബം.

2019ലെ ലൈഫ് ഭവന പദ്ധതിയുടെ ലിസ്റ്റില്‍ 213-ാം നമ്പര്‍ പേരാണ് പ്രദീപിന്‍റേത്. ലിസ്റ്റ് പ്രകാരം പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ പെന്‍ഡിംഗ് ആണെന്ന് പറഞ്ഞു. 2023ല്‍ ആദ്യത്തെ ലിസ്റ്റില്‍ പേരുണ്ടായിരുന്നു. ഇതനുസരിച്ച് പഞ്ചായത്തില്‍നിന്ന് ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് വന്നിരുന്നു.

പിന്നീട് അന്വേഷിച്ചപ്പോള്‍ സ്ഥലം കൂടുതലാണ് എന്ന കാരണത്താല്‍ ലിസ്റ്റില്‍നിന്ന് പുറത്തായി എന്നാണ് അറിയാന്‍ കഴിഞ്ഞത്. അടിയന്തരമായി വീട് അനുവദിക്കണമെന്ന് അപേക്ഷിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുമെന്ന് പ്രദീപ് അറിയിച്ചു.