അസൗകര്യങ്ങളുടെ നടുവിൽ ആലുവ കെഎസ്ആർടിസി
Tuesday, March 26, 2024 6:48 AM IST
ആലുവ: അഞ്ചര കൊല്ലംകൊണ്ട് പതിനാലരക്കോടി മുടക്കി രണ്ടുനിലയിൽ ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടം നിർമിച്ച് ഉദ്ഘാടനം പൊടിപൊടിച്ചിട്ടും യാത്രക്കാരും ജീവനക്കാരും അസൗകര്യങ്ങളുടെ നടുവിൽ. എംഎൽഎയടെ ആസ്തി വികസന ഫണ്ടിൽനിന്ന് 8.64 കോടി രൂപയും കെഎസ്ആർടിസി 5.89 കോടി രൂപയും ചെലവഴിച്ചാണ് നിർമാണം നടത്തിയിരിക്കുന്നത്.

പത്തോളം കടമുറികൾ തയാറാക്കിയിട്ടും ഒന്നുപോലും വാടകയ്ക്ക് നൽകാനായിട്ടില്ല. കെഎസ്ആർടിസിക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് തുടർച്ചയായ ആറാം വർഷവും ഇല്ലാതാകുന്നത്. വയറിംഗ് പൂർത്തിയാകാത്തതാണ് ഇതിനു കാരണമായി പറയുന്നത്. പദ്ധതി സമയത്ത് പറഞ്ഞിരുന്ന കെട്ടിട സൗകര്യങ്ങൾ ആരെയും മോഹിപ്പിക്കുന്നതാണ്. 170 സീറ്റുകളുള്ള വിശ്രമ മുറി, സ്ത്രീകളുടെ വിശ്രമമുറി, പുരുഷന്മാരുടെ വിശ്രമമുറി, നാല് ടൊയ്‌‌ലറ്റുകൾ, അംഗ പരിമിതർക്കുള്ള രണ്ട് ടോയ്‌‌‌ലറ്റുകൾ എന്നിവയാണ് പറഞ്ഞിരുന്നത്.

ഇരിപ്പിടം പോലുമില്ല

ദീർഘദൂര യാത്രക്കാർതന്നെ ആയിരക്കണക്കിന് വന്നുപോകുന്ന ബസ് സ്റ്റാൻഡിൽ ഇരിപ്പിടം പോലും ഒരുക്കിയിട്ടില്ലെന്നാണ് പ്രധാന പരാതി. ജീവനക്കാരുടെ കാര്യവും പരിതാപകരമാണ്. ആകെയുള്ള രണ്ട് മര ബഞ്ചുകളിലാണ് വയോധികർ വന്നിരിക്കുന്നത്. ഉച്ചകഴിഞ്ഞാൽ വെയിലടിക്കുന്നതിനാൽ അവിടെയും ഇരിക്കാനാകില്ല.

ഭക്ഷണശാലകളില്ല

ഒരു കുപ്പിവെള്ളം മേടിക്കണമെങ്കിൽ സ്റ്റാൻഡിന് പുറത്തു പോയാലേ സാധിക്കൂ. സ്റ്റാളുകളൊന്നും ആരംഭിക്കാൻ അനുമതി നൽകിയിട്ടില്ല. കാന്‍റീൻ സൗകര്യം ഇല്ലാത്തത് ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ബസ് സ്റ്റാൻഡ് ആദ്യം ഉണ്ടായിടത്ത് ഇപ്പോൾ വലിയ ഗ്രൗണ്ടാണ്. പുതിയ കെട്ടിടം അരകിലോമീറ്റർ അകത്തേക്ക് മാറ്റിയാണ് സ്ഥാപിച്ചിരിക്കുന്നത്.

ബസ് വരുന്നു; പോകുന്നു

ബസുകൾ പാർക്ക് ചെയ്തിരിക്കുന്നത് ബസ് സ്റ്റേഷന്‍റെ ഒരു ഭാഗത്ത് മാത്രമാണ്. യാത്രക്കാർ ആദ്യം എത്തുന്നിടത്ത് അങ്കമാലി ഭാഗത്തേക്കുള്ള ബസുകളാണ്. മറ്റു ഭാഗങ്ങളിലേക്കുള്ള ബസിന് അടുത്തെത്തുമ്പോഴേക്കും കെട്ടിടം ചുറ്റി ബസ് പുറത്തേക്ക് പോയിക്കഴിഞ്ഞിട്ടുണ്ടാകും. അനൗൺസ്മെന്‍റ് ഇല്ലാത്തതാണ് യാത്രക്കാരെ ചുറ്റിക്കുന്നത്.

പ്ലാൻ മാറി മറിഞ്ഞു

കെട്ടിട രൂപരേഖ ആദ്യഘട്ടത്തിൽ ‘എച്ച്' ആകൃതിയിലാണ് വിഭാവനം ചെയ്തത്. നഗരസഭയുടെയടക്കം എൻഒസി കിട്ടാൻ വൈകിയപ്പോൾ എച്ച് എന്നത് എൽ ആയി കുറച്ചു. നിർമിച്ച് വന്നപ്പോൾ ‘ഐ’ എന്ന ഒറ്റവരിയായി മാറി. ഗ്രൗണ്ട് ഫ്ലോറിൽ 18520 ചതുരശ്ര അടി, ഒന്നാം നിലയിൽ 11635 ചതുരശ്ര അടിയുമായി ആകെ 30155 ചതുരശ്ര അടിയിലാണ് കെട്ടിടം പണിതിരിക്കുന്നത്.

എല്ലാം പാതിവഴിയിൽ

ഫർണിച്ചർ സാധനങ്ങൾ ലഭ്യമാക്കാത്തതിനാലാണ് ഓഫീസുകളൊന്നും സജ്ജമാകാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. അഗ്നിശമന സാമഗ്രികളുടെ ഫിറ്റിംഗ് പൂർത്തിയായിട്ടില്ല. ശൗചാലയ നിർമാണത്തിന് പില്ലറുകൾ സ്ഥാപിക്കുന്നതേയുള്ളു. എന്ന് പൂർത്തിയാകുമെന്ന് അധികൃതർക്കും വ്യക്തമായി പറയാനാകുന്നില്ല.