കമ്പനി ഡയറക്ടർ സ്ഥാനവും ഉടമസ്ഥാവകാശവും വാഗ്ദാനം ചെയ്ത് തട്ടിപ്പ് : രണ്ടു പേർ പിടിയിൽ
Tuesday, March 26, 2024 6:48 AM IST
പെരുമ്പാവൂർ: പുതുതായി തുടങ്ങുന്ന കമ്പനിയിൽ ഡയറക്ടർ സ്ഥാനവും ഉടമസ്ഥാവകാശവും നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ. തൃശൂർ ചെമ്പുക്കാവ് തെക്കേത്തറ വീട്ടിൽ ജയൻ (49), ചാലക്കുടി കാടുകുറ്റി കൈപ്പറമ്പിൽ വീട്ടിൽ ഫ്രെഡി ഫ്രാൻസിസ് (41) എന്നിവരെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റു ചെയ്തത്.

കോട്ടപ്പടി സ്വദേശിയിൽ നിന്ന് 50 ലക്ഷം രൂപയും , വേങ്ങൂർ സ്വദേശിനിയിൽ നിന്നു 32 ലക്ഷം രൂപയുമാണ് സംഘം തട്ടിയെടുത്തത്. പ്രതികൾ എറണാകുളത്ത് പുതുതായി തുടങ്ങുന്ന സ്വകാര്യ കമ്പനിയുടെ ഡയറക്ടർ ബോർഡ് സ്ഥാനവും പങ്കാളിത്തവും നൽകാമെന്നായിരുന്നു വാഗ്ദാനം. പ്രതികൾ സ്വന്തമായി ഇന്‍റീരിയർ ഡെക്കറേഷൻ സോഫ്റ്റ് വെയർ വികസിപ്പിച്ചിട്ടുണ്ടെന്ന് കബളിപ്പിക്കപ്പെട്ടവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതു സംബന്ധിച്ച് വ്യാജരേഖകളും കാണിച്ചു. പണം മുടക്കിയിട്ടും വാഗ്ദാനം ചെയ്ത കാര്യങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് പരാതി നൽകുകയായിരുന്നു.

ജയനെതിരെ സമാനമായ നിരവധി പരാതികളുണ്ട്. ഇവരെ പിടികൂടിയതറിഞ്ഞ് പണം നഷ്ടപ്പെട്ട കൂടുതലാളുകൾ കുറുപ്പംപടി പോലീസ് സ്റ്റേഷനിലെത്തി. ഇൻസ്പെക്ടർ ഹണി കെ. ദാസ്, എസ്ഐമാരായ ടി. ബിജു, ശ്രീകുമാർ, സീനിയർ സിപിഒമാരായ എം.ബി. സുബൈർ, അനിൽകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ജയന്‍റെ പേരിൽ രണ്ട് കേസും , ഫ്രഡിയുടെ പേരിൽ ഒരു കേസുമാണ് കുറുപ്പംപടി പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.