കോതമംഗലത്ത് തെരുവുനായ ആക്രമണം; 10 പേർക്ക് കടിയേറ്റു
Tuesday, March 26, 2024 6:49 AM IST
കോതമംഗലം: നഗരത്തിലും പരിസര പ്രദേശത്തുമായുണ്ടായ തെരുവുനായയുടെ ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ 10 പേർക്ക് കടിയേറ്റു. നായയെ പിന്നീട് റോഡരികിൽ ചത്തനിലയിൽ കണ്ടെത്തി.

മലയിൻകീഴ് പള്ളിത്താഴത്ത് ഓമന രാജപ്പൻ (67), രാമല്ലൂർ ചെമ്മനം മേരി കുര്യാക്കോസ് (65), കോതമംഗലം പള്ളിപ്പാടൻ ബിന്ദു ആന്‍റണി (46), കോതമംഗലം വെള്ളിയാന്പിള്ളിൽ സുമ കെ. ജോർജ് (59), കുത്തുകുഴി കണ്ണംപറന്പിൽ കെ.ബി. ചന്ദ്രശേഖരൻ, കുത്തുകുഴി വായനശാലപ്പടി കാട്ടൂർ ശശി (74), പുന്നേക്കാട് തേക്കുംകുടി രാജു (52), കോഴിപ്പിള്ളി പുളിമൂട്ടിൽ ജോസ് (65), മലയിൻകീഴ് പുളിക്കൽ എൽസമ്മ രാജൻ, കോതമംഗലം കുഴികാലങ്കൽ ജോമി (35) എന്നിവരാണ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത്.

ഇന്നലെ രാവിലെ ഒന്പതിനും പത്തിനുമിടയിലാണ് നായയുടെ പരാക്രമം. കോതമംഗലം ടൗണിൽ കെഎസ്ആർടിസി ജംഗ്ഷനിലും, എന്‍റെ നാട് സൂപ്പർമാർക്കറ്റിന് സമീപത്തും കോഴിപ്പിള്ളി പാർക്ക് വ്യൂ ജംഗ്ഷനിലുമായാണ് നാലുപേർക്ക് കടിയേറ്റത്. പലർക്കും ആഴത്തിലുള്ള മുറിവാണ്. സംഭവത്തെ തുടർന്ന് ആളുകൾ ഭീതിയിലായി. വിദ്യാർഥികളുൾപ്പടെയുള്ളവർ റോഡിലൂടെ കടന്നുപോകുന്ന സമയത്താണ് നായ ഭീതി വിതച്ചത്. നായയ്ക്ക് പേ വിഷബാധയുണ്ടെന്ന് സംശയവുമുയർന്നു. ഓടിനടന്ന് ആളുകളെ കടിച്ചത് ഇക്കാരണത്താലാകുമെന്നാണ് നിഗമനം.

പരിക്കേറ്റ ഏഴുപേർക്ക് താലൂക്ക് ആശുപത്രിയിൽ പേ വിഷബാധയ്ക്കുള്ള വാക്സിൻ നൽകി. ഗുരുതര കടിയേറ്റവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെത്തിച്ച് റാബിസ് ഇമ്യൂണോ ഗ്ലോബലിൻ ഇഞ്ചക്ഷൻ നൽകിയതായും താലൂക്ക് ആശുപത്രി സൂപ്രണ്ട്ഡോ. സാം പോൾ പറഞ്ഞു. മൂന്നുപേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ആക്രമണകാരിയായ നായയെ വീട്ടിൽ വളർത്തിയിരുന്നതാണെന്നും സംശയിക്കുന്നു. അതേസമയം നിരവധിപേരെ ആക്രമിച്ച വെളുത്ത നിറത്തിലുള്ള നായയെ പിന്നീട് റോഡരികിൽ ചത്തനിലയിൽ കണ്ടെത്തി.

ഹൈറേഞ്ച് ജംഗ്ഷന് സമീപത്താണ് നായയുടെ ജഡം കണ്ടെത്തിയത്. നഗരസഭ അധികൃതരും ആരോഗ്യവകുപ്പും മേൽ നടപടികൾ സ്വീകരിച്ചു. കോതമംഗലം റഫറൽ മൃഗാശുപത്രി വെറ്ററിനറി ഡോക്ടറെത്തി പരിശോധിച്ച ശേഷം പേവിഷബാധ സ്ഥിരീകരിക്കുന്നതിന് ജഡം പിന്നീട് മണ്ണുത്തി വെറ്ററിനറി കോളജിലേക്ക് കൊണ്ടുപോയി.