കോതമംഗലം കൊലപാതകം : അന്വേഷണത്തിന് പ്രത്യേക സംഘം
Wednesday, March 27, 2024 4:43 AM IST
കോതമംഗലം: കോതമംഗലത്ത് ചേലാട് കള്ളാട് വീട്ടമ്മയുടെ കൊലപാതകത്തിന്‍റെ അന്വേഷണത്തിന് പ്രത്യേക സംഘം. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ചാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. സംഭവ ദിവസം കസ്റ്റഡിയിലെടുത്ത മൂന്ന് അതിഥി തൊഴിലാളികളെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.

കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസിനെ (72) തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് വീടിനുള്ളില്‍ അതിദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത് കൊലപ്പെടുത്തി സ്വര്‍ണാഭരണം കവര്‍ന്ന മൃതദേഹത്തിന് സമീപം മഞ്ഞള്‍പ്പൊടി വിതറി അതിസമര്‍ഥമായി തെളിവുകള്‍ നശിപ്പിച്ചാണ് പ്രതി രക്ഷപ്പെട്ടത്.

കഴുത്തിന് ഇടതുവശത്തുണ്ടാക്കിയ 13 സെന്‍റീമീറ്റര്‍ ആഴത്തിലുള്ള മുറിവാണ് മരണകാരണമായതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളജില്‍ പോലിസ് സര്‍ജന്‍റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

മൂര്‍ച്ചയേറിയ കത്തി പോലുള്ള ആയുധം കൊണ്ടാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് നിഗമനം. വീടിനുള്ളില്‍നിന്നോ ചുറ്റുവട്ടത്തുനിന്നോ ആയുധങ്ങളോ മറ്റു വസ്തുക്കളോ കണ്ടെത്താനായില്ല. സംഭവ ദിവസം ഉച്ചയ്ക്ക് വീടിന് സമീപത്തെ റോഡിലൂടെ സംശയാസ്പദമായ സാഹചര്യത്തില്‍ പോയ കാറിനെ കുറിച്ചും റോഡിലൂടെ പോയ പഴയ തുണി വാങ്ങുന്ന നാടോടി സ്ത്രീകളുടെ സംഘത്തെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

പ്രദേശത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് കോള്‍ വിവരങ്ങളും സിസി ടിവി ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്. സംഭവശേഷം അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ ആരെങ്കിലും നാട്ടില്‍നിന്നും മാറിനില്‍ക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നു. വിരലടയാള വിദഗ്ധര്‍ ശേഖരിച്ച് തെളിവുകള്‍ ഫോറന്‍സിക് ലാബിലയച്ചു.വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും പോലിസിന്‍റെ തുടര്‍നീക്കങ്ങള്‍.

പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ സാറാമ്മയുടെ മൃതദേഹം കോതമംഗലം സെന്‍റ് ജോസഫ് ധർമഗിരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് (27/3/24 ബുധൻ ) ഉച്ചകഴിഞ്ഞ് മൂന്നിന് ഭവനത്തിലെ ശുശ്രുഷയ്ക്ക് ശേഷം ചേലാട് സെന്‍റ് സ്റ്റീഫൻസ് ബസ് അനിയ വലിയ പള്ളിയിൽ.

കൊലപാതകത്തിന്‍റെ ഞെട്ടലിൽ കള്ളാട് ഗ്രാമം

കോതമംഗലം: നാടിനെ നടുക്കിയ കൊലപാതകത്തിന്‍റെ ഞെട്ടലില്‍നിന്നും മുക്തമാവാതെ കോതമംഗലം കള്ളാട് ഗ്രാമം. പട്ടാപ്പകല്‍ നടന്ന കൊലപാതകം പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. സാറാമ്മയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തുക എന്ന ലക്ഷ്യത്തോടെ എത്തിയവരാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് പോലിസിന്‍റെ നിഗമനം. യാദൃശ്ചികമായി സംഭവിച്ചതാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

വീടിന്‍റെ സാഹചര്യങ്ങളും സാറാമ്മ പകല്‍സമയത്ത് ഒറ്റക്കാണെന്ന് അറിയുന്നവരുമായ ആര്‍ക്കെങ്കിലും കൊലപാതകത്തില്‍ നേരിട്ടോ അല്ലാതേയോ പങ്കുണ്ടാകുമെന്നും പോലീസ് സംശയിക്കുന്നു.

പരിസരവാസികളുടെ വിവരങ്ങള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്. സംഭവശേഷം അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ ആരെങ്കിലും നാട്ടില്‍നിന്നും മാറിനില്‍ക്കുന്നുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സാറാമ്മയുടെ വീടിനോട് ചേര്‍ന്ന് താമസിക്കുന്ന മൂന്ന് അതിഥി തൊഴിലാളികള്‍ തിങ്കളാഴ്ച മുതല്‍ പോലിസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായി ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.

വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും തെളിവുശേഖരണം നടത്തിയിരുന്നു. പോലിസ് നായ സാറാമ്മയുടെ വീട്ടില്‍ നിന്നും ഏതാനും കിലോമീറ്ററുകളോളം മാറി കീരംപാറ- ഭൂതത്താന്‍കെട്ട് റോഡിന് സമീപത്തുവരെ ഓടിയെത്തി. ഇതിനിടയിലുള്ള മൂന്നു വീടുകളിലും ഒരു വാഹന വര്‍ക്ക്‌ഷോപ്പിലും നായ കയറിയിറങ്ങി.

കീരംപാറ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ പരിസരത്തും കയറിയ ശേഷമാണ് നായ ഭൂതത്താന്‍കെട്ട് റോഡില്‍ നിന്നത്. റൂറല്‍ എസ്.പി. ഡോ. വൈഭവ് സക്‌സേന സംഭവ ദിവസം രാത്രിതന്നെ വീട്ടിലെത്തി അന്വേഷണ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റൂറൽ എസ്പി, മൂവാറ്റുപുഴ ഡിവൈഎസ്പി പി.ജെ. തോമസ്, കോതമംഗലം എസ്എച്ച്ഒ സി.എല്‍. ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. എത്രയും വേഗം പ്രതികളെ കണ്ടെത്തണമെന്നാണ് പോലിസിന് ലഭിച്ചിട്ടുള്ള നിര്‍ദേശം.