കൂടുതൽ മരങ്ങൾ മുറിക്കാൻ സാഹചര്യം ഒരുക്കിയതായി ആക്ഷേപം
Thursday, March 28, 2024 4:49 AM IST
കോതമംഗലം : നേര്യംഗലത്ത് ജില്ലാ കൃഷിതോട്ടത്തിന്‍റെ വൻമരങ്ങൾ അനധികൃതമായി മുറിച്ച് കടത്തിയപ്പോൾ, ഫാം അധികൃതർ ഇടപെടാതിരുന്നത് കൂടുതൽ മരങ്ങൾ മുറിച്ച് കടത്താൻ സാഹചര്യം ഒരുക്കാനാണെന്ന് ആക്ഷേപമുയരുന്നു.

റോഡ് വികസനത്തിന്‍റെ പേരിലാണ് ജില്ലാ കൃഷിത്തോട്ടത്തിലെ മരങ്ങൾ മുറിച്ച് കടത്തിയത്. റോഡിനായി മുറിക്കേണ്ട മരങ്ങളുടെ പട്ടിക തയാറാക്കി നന്പരിട്ടിരുന്നു. ഇതിൽപ്പെടാത്ത മരങ്ങൾ ഫാമിൽ നിന്നു മുറിച്ചുമാറ്റി.

ഇതിനെതിരേ ഫാം അധികൃതർ നൽകിയ പരാതിയിൽ ഊന്നുകൽ പോലീസ് വിവര ശേഖരണം നടത്തി. നൂറിലേറെ വർഷം പഴക്കമുള്ള മരങ്ങളുൾപ്പടെയാണ് അനധികൃതമായി മുറിച്ചുകടത്തിയത്. അറുപതോളം മരങ്ങൾ മുറിച്ചതായാണ് പ്രാഥമിക കണക്ക്. മുറിച്ചമരങ്ങളുടെ കൃത്യമായ എണ്ണം അറിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

മരങ്ങളുടെ കുറ്റി ഉൾപ്പടെ പിഴുതുമാറ്റും വരെ പരാതി ഉയർന്നില്ല. മരംമുറി തുടങ്ങിയപ്പോൾ ഫാം അധികൃതർ ഇടപെട്ടില്ല. അതിനാൽ ഇത്രയേറെ മരങ്ങൾ കടത്താൻ സാഹചര്യമുണ്ടായെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

തടികൾ മുഴുവനും കൊണ്ടുപോയശേഷം വിവാദമുയർന്നുതുടങ്ങിയതോടെയാണ് ഫാം അധികൃതർ പരാതിയുമായെത്തിയത്.

റോഡിനും ഫാമിനും ഇടയിലുള്ള റവന്യൂ പുറന്പോക്കിലെ മരങ്ങളും അനധികൃതമായി മുറിച്ചുകടത്തിയതായി പരാതിയുണ്ട്.

പരാതി ലഭിച്ചിട്ടും പോലീസ് ശക്തമായ അന്വേഷണം നടത്തുന്നില്ലെന്ന ആക്ഷേപവും ഉയരുന്നു.